എസ്.എസ്.എൽ.സി, ഫസ്റ്റടിച്ച് പത്തനംതിട്ട
പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷയിൽ 99.73 ശതമാനം വിജയം നേടി ജില്ലാ സംസ്ഥാനത്ത് ഒന്നാമരായി. ല. പരീക്ഷ എഴുതിയ 9,225 കുട്ടികളിൽ 9,200 പേർ വിജയിച്ചു. 4720 ആൺകുട്ടികളും 4,480 പെൺകുട്ടികളുമാണ് ജില്ലയിൽ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 25 കുട്ടികൾ മാത്രമാണ് ഉന്നത പഠനത്തിന് യോഗ്യത നേടാതെപോയത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 162 പേരും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 473 പേരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ റവന്യു ജില്ലയും പത്തനംതിട്ടയാണ്. 4732 ആൺകുട്ടികളും 4,493 പെൺകുട്ടികളുമാണ് പരീക്ഷയെഴുതിയത്. മാർച്ച് അഞ്ചുമുതൽ 30 വരെയായിരുന്നു പരീക്ഷ. 50 സർക്കാർ സ്കൂളുകളും 109 എയ്‌ഡഡ് സ്‌കൂളുകളും ഏഴ് അൺ എയ്‌ഡഡ് സ്കൂൾ വിദ്യാർത്ഥികളുമാണ് ജില്ലയിൽ എസ്.എസ്.എൽ.സി എഴുതിയത്.
വിജയം : 99.73% ശതമാനം
എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത്
ആകെ : 635 കുട്ടികൾ
പെൺകുട്ടികൾ : 441
ആൺകുട്ടികൾ : 194
ഉപജില്ല - പത്തനംതിട്ട : 473, തിരുവല്ല : 162
തുരങ്കപാത തുലാസിൽ
പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷയിൽ അഞ്ച് വർഷത്തിന് ശേഷം ജില്ല വീണ്ടും ഒന്നാമതെത്തി. കഴിഞ്ഞ വർഷം പതിനൊന്നാം സ്ഥാനത്തായിരുന്ന പത്തനംതിട്ട ജില്ലയ്ക്ക് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടിവന്നിരുന്നു. എല്ലാ പരീക്ഷയും എഴുതാതെ പോയവരാണ് ഇത്തവണ പരാജയപ്പെട്ടതിൽ അധികവും. പത്തനംതിട്ട റവന്യൂ ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത്. 9225 കുട്ടികളാണ് ജില്ലയിൽ ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 635 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 506 ആൺകുട്ടികളും 956 പെൺകുട്ടികളും ഉൾപ്പടെ 1462 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. ഇത്തവണ എല്ലാ വിഷയത്തിനും എപ്ലസ് നേടിയവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും പെൺകുട്ടികളാണ് എ പ്ലസിലും മുന്നിൽ.