കോന്നി : അച്ചൻകോവിൽ - കോന്നി വനപാതയിലൂടെ കാൽനടയായി തമിഴ്‌നാട്ടിൽ നിന്ന് ശബരിമല തീർത്ഥാടകർ എത്തിത്തുടങ്ങി. മണ്ഡലകാലത്ത് ഈപാതയിൽ തീർത്ഥാടകരുടെ എണ്ണം പൊതുവെകുറവാണെങ്കിലും മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട തുറക്കുമ്പോൾ ഇതുവഴി കൂടുതൽ തീർത്ഥാടകർ എത്തും. ചെങ്കോട്ട വഴിവരുന്ന തീർത്ഥാടകർ കോട്ടവാസലിലൂടെ സംസ്ഥാനഅതിർത്തിയിലേക്ക് പ്രവേശിക്കും. അച്ചൻകോവിൽ ക്ഷേത്രം, കോടമല ദേവസ്ഥാനം, വളയം അഞ്ചുഊരാളിനട, കാൽച്ചിറ, കല്ലേലി ഊരാളിഅപ്പൂപ്പൻകാവ് എന്നിവിടങ്ങളിൽ ദർശനം നടത്തിയാണ് കാൽനടയായി തീർത്ഥാടകസംഘം എത്തുന്നത്. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി വിരിവയ്ക്കുന്ന സംഘങ്ങൾ തുടർന്ന് അട്ടച്ചാക്കൽ കിഴക്കുപുറം വഴി മലയാലപ്പുഴ ദേവീക്ഷേത്രത്തിലെത്തി തൊഴുത് പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലെത്തി വിരിവയ്ക്കും. തുടർന്ന് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ വഴി പമ്പയിലെത്തുന്നു. അച്ചൻകോവിൽ - കോന്നി വനപാതയിൽ ഇക്കുറി ടാറിംഗും വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല. എല്ലാവർഷവും പതിവായി എത്തുന്ന തീർത്ഥാടക സംഘങ്ങളാണ് ഇത്തവണയും വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |