തെങ്ങമം: പോക്സോ കേസുകൾ വർദ്ധിക്കുന്നത് തടയാൻ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങി. 2021 നവംബർ , ഡിസംബർ മാസത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തത് അടൂർ പൊലീസ് സ്റ്റേഷനിലായപ്പോൾ അതിൽ തൊണ്ണൂറ് ശതമാനവും പള്ളിക്കൽ പഞ്ചായത്തിൽ നിന്നുള്ള കേസുകളായിരുന്നു. ഇത് കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പ്രതിരോധ നടപടിക ൾ ഉണ്ടാകണമെന്ന ആവശ്യമുയർന്നു. കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ചചെയ്തു. കൊവിഡിനെ തുടർന്ന് നിർജ്ജീവാവസ്ഥയിലായ ജാഗ്രതാസമിതികൾ പുന:സംഘടിപ്പിക്കാനാണ് ആദ്യ തീരുമാനം. സ്തീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിതായി രൂപീകരിച്ച ജാഗ്രതാസമതിയുടെ പ്രവർത്തനം പഞ്ചായത്ത് തലത്തിൽ നിലവിൽ പ്രവർത്തിക്കുന്നില്ല. ആദ്യം പഞ്ചായത്ത് തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം പുനരാരംഭിക്കും. അതിനുശേഷം വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും. അയൽക്കൂട്ടങ്ങൾ മുഖേന ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തും. പെൺകുട്ടികൾ ചതിക്കുഴിയിൽ വീഴുന്നത് തടയാൻ രക്ഷാകർത്താക്കൾ വേണ്ടത്ര ശ്രദ്ധപുലർത്തുന്നതിനും ബോധവത്കരണ കാമ്പയിൻ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |