പത്തനംതിട്ട : എം.ജി കലോത്സവം വേക്ക് അപ് കോൾ ഇന്ന് അവസാനിക്കുമ്പോൾ ജില്ലയിൽ കൊവിഡ് അതിജീവനത്തിന്റെ ആദ്യ ആഘോഷത്തിന് കൂടിയാണ് തിരശ്ശീല വീഴുന്നത്. ഏഴ് വേദികളിലായി 61 മത്സരയിനങ്ങളാണ് നടന്നത്. മുന്നൂറിൽപ്പരം കോളേജുകളിൽ നിന്നായി പതിനായിരത്തോളം പ്രതിഭകൾ കലോത്സവവേദിയിലെത്തി. ചരിത്രത്തിൽ ആദ്യമായി ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗവും മത്സരത്തിനെത്തിയ കലോത്സവം കൂടിയായിരുന്നു ഇത്.
വെള്ളിത്തിരയിലെ മിന്നുംതാരങ്ങളെ അണിനിരത്തിയാണ് സമാപന സമ്മേളനം നടക്കുന്നത്.
രാത്രി 7ന് പ്രധാനവേദിയായ ജില്ലാസ്‌റ്റേഡിയത്തിൽ നടക്കുന്ന സമാപനസമ്മേളനം ചലച്ചിത്ര സംവിധായകൻ എബ്രിഡ് ഷൈൻ ഉദ്ഘാടനം ചെയ്യും. സർവകലാശാല യൂണിയൻ ചെയർമാൻ വസന്ത് ശ്രീനിവാസ് അദ്ധ്യക്ഷതവഹിക്കും. നടിമാരായ ഷാൻവി ശ്രീവാസ്തവ, അനശ്വര രാജൻ, നടൻ കൈലാഷ്, നടനും സംഗീത സംവിധായകനുമായ സൂരജ് എസ്. കുറുപ്പ് എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് സമ്മാനദാനം നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |