കൊടുമൺ : ചന്ദനപ്പള്ളി സെന്റ് ജോർജ് കത്തോലിക്കപ്പള്ളി പെരുന്നാൾ ചെമ്പെടുപ്പ് റാസയോടെ സമാപിച്ചു. ഇന്നലെ രാവിലെ കർദ്ദിനാൾ മോറോൻ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവായ്ക്കും പിതാക്കൻമാർക്കും സ്വീകരണം നൽകി. തുടർന്ന് മെത്രാപ്പോലീത്തമാരും ഗ്രാമ പ്രമുഖരും ചെമ്പിൽ അരിയിടിയിൽ കർമ്മവും നിർവഹിച്ചു. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന, പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം എന്നിവ നടന്നു.
കർദിനാൾ ക്ലീമീസ് കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഇടവക നവതി സമാപന സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നവതി ഭവന പദ്ധതി, വിദ്യാഭ്യാസ പദ്ധതി, ആരോഗ്യ പദ്ധതി എന്നിവയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. കേരള പോസ്റ്റൽ വകുപ്പ് ഇറക്കിയ നവതിസ്മാരക സ്റ്റാമ്പ് മന്ത്രി വീണാ ജോർജ് രൂപത അദ്ധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താക്ക് നൽകി നിർവഹിച്ചു. വൈകിട്ട് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ചന്ദനപ്പള്ളി ചെമ്പെടുപ്പ് റാസ നടന്നു. സ്ത്രീകൾ നേതൃത്വം നൽകിയ ചെമ്പെടുപ്പും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |