ചെങ്ങന്നൂർ : ഇൻഡ്യാ ബുക്ക് ഒഫ് റെക്കാഡ്‌സ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്‌സ് എന്നിവയിൽ ഇടംതേടിയ ചെങ്ങന്നൂർ ചിന്മയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥി മാനസ് മുരളി യോഗയിലെ അത്ഭുതമാണ്. ഏഴു വയസുള്ളപ്പോൾ തുടങ്ങിയ യോഗ പരിശീലനം ഇപ്പോൾ ദിനചര്യയായിരിക്കുന്നു. ശ്വാസ സംബന്ധമായ അസുഖം ഉണ്ടായിരുന്ന മാനസ് ഡോക്ടറിൽ നിന്നാണ് യോഗയെപ്പറ്റി അറിയുന്നത്. യോഗ പരിശീലനത്തിലൂടെ രോഗം പൂർണമായും മാറുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ കുങ്ഫു ആൻഡ് യോഗ ഫെഡറേഷൻ കേരളയുടെ തിരുവൻവണ്ടൂർ സെന്ററിൽ ചേർന്ന് പഠനം ആരംഭിച്ചു. യോഗയ്‌ക്കൊപ്പം സാഹയസിക യാത്രകളും മാനസ് നടത്തുന്നുണ്ട്. യോഗ എന്നത് യോഗാസനം മാത്രമല്ലെന്നും ബാഹ്യമായവയ്ക്കൊപ്പം ആന്തരിക അവയവങ്ങൾക്കും വ്യായാമവും വിശ്രമവും നൽകുവാൻ യോഗയിൽ പദ്ധതികളുണ്ടെന്ന തിരിച്ചറിവ് തനിക്ക് വലിയ അത്ഭുതമായിരുന്നുവെന്ന് മാനസ് പറയുന്നു. യോഗ പഠനത്തിനൊപ്പം മാനസ് യോഗപ്രദർശനങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. 2018ൽ ജില്ലാതലത്തിൽ യോഗയിൽ രണ്ടാംസ്ഥാനം ലഭിച്ചു. മിഡ്മാൻ സിക്കിൽസ് എന്ന യുട്യൂബ് ചാനലിൽ യോഗയുമായി ബന്ധപ്പെട്ട് 28 വീഡിയോകൾ മാനസ് ചെയ്തിട്ടുണ്ട്. തിരുവൻവണ്ടൂർ വനവാതുക്കര കൈലാസിൽ മഞ്ജു - കെ.ജി.മുരളിധരൻ (അജി) ദമ്പതികളുടെ ഇളയ മകനാണ് മാനസ്. സഹോദരൻ : മിഥുൻ മുരളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |