SignIn
Kerala Kaumudi Online
Thursday, 19 September 2024 9.45 AM IST

ചക്കുളത്തുകാവ് പൊങ്കാല ഏഴിന്

Increase Font Size Decrease Font Size Print Page
devi

തിരുവല്ല : ചക്കുളത്തുകാവ് ഭഗവതീക്ഷേത്രത്തിൽ ഏഴിന് നടക്കുന്ന പൊങ്കാലയ്ക്ക് ഒരുക്കങ്ങളായി. ഏഴിന് പുലർച്ചെ നാലിന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടക്കും. 9ന് വിളിച്ചുചൊല്ലി പ്രാർത്ഥന. തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പകർന്നു നൽകുന്ന ദീപം പണ്ടാരപൊങ്കാല അടുപ്പിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ ചലച്ചിത്രതാരം സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി, ഗോപൻ ചെന്നിത്തല എന്നിവർ പ്രസംഗിക്കും. ആനക്കൊട്ടിലിന്റെ സമർപ്പണം മനോജ് പണിക്കർ ശ്രീശൈലം നിർവഹിക്കും. മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ട്രസ്റ്റിമാരും മേൽശാന്തിമാരുമായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവർ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടത്തും. പൊങ്കാല നേദ്യത്തിനുശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എം.എൽ.എ മുഖ്യാതിഥിയാകും. ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് കാർത്തികസ്തംഭത്തിൽ അഗ്നിപകരുമെന്നും ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ അഡ്വ.കെ.കെ.ഗോപാലകൃഷ്ണൻനായർ, ജയസൂര്യ നമ്പൂതിരി, ബ്ലോക്ക് മെമ്പർ അജിത്ത് പിഷാരത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിലവറ ദീപം തെളിക്കൽ ഇന്ന്
തിരുവല്ല : പൊങ്കാലയ്ക്ക് ശുഭാരംഭം കുറിച്ച് ചക്കുളത്തുകാവിൽ ഇന്ന് രാവിലെ 9ന് നിലവറ ദീപം തെളിക്കും. മൂലകുടുംബത്തിലെ നിലവറയിലെ കെടാവിളക്കിൽ നിന്ന് ക്ഷേത്രം മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് പകർന്നു നൽകുന്ന ദീപം ക്ഷേത്രനടയിൽ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പകരും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.