SignIn
Kerala Kaumudi Online
Thursday, 19 September 2024 12.28 PM IST

പുതുമ കൈവിടാതെ പടക്ക വിപണി ദീപാവലിക്ക് ഇനി ഒരുനാൾ

Increase Font Size Decrease Font Size Print Page
pada

വെഞ്ഞാറമൂട്: ദീപാവലിക്ക് ഒരു ദിവസം മാത്രം ശേഷിക്കെ വെഞ്ഞാറമൂട് - വെമ്പായം മേഖലകളിൽ പടക്ക വിപണികളിൽ വൻ തിരക്ക്. വെഞ്ഞാറമൂട്ടിൽ അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ പതിനഞ്ചോളം പടക്ക വിതരണ കേന്ദ്രങ്ങളുണ്ട്. കൊവിഡ് മാനദണ്ഡം അനുസരിച്ചാണ് കച്ചവടം. അതേസമയം മഹാമാരി പടക്ക വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്.

പുതുമയുള്ള ഇനങ്ങളാണ് ഇത്തവണയും വിപണിയിലെ പ്രത്യേകത. നാടൻപടക്കങ്ങളുടെ കാതടപ്പൻ ശബ്ദങ്ങൾക്ക് വിലക്കുള്ളപ്പോൾ വർണം വിതറുന്ന ന്യൂജെൻ പടക്കങ്ങളാണ് വിപണി കീഴടക്കിയിരിക്കുന്നത്. പഴയതുപോലെ പടക്കക്കടകളിലെത്തുന്ന കുഞ്ഞുകുട്ടികളെ പൊട്ടാസും കമ്പിത്തിരിയും മത്താപ്പും മാത്രം കാട്ടി തൃപ്‍തിപ്പെടുത്താനാകില്ല. അതുകൊണ്ടുതന്നെ പടക്കവിപണിയിലുമുണ്ട് ഒരു ന്യൂജൻ ടച്ച്. ചൂളമടിച്ചുയരുന്ന റോക്കറ്റ് മുതൽ പീലിവിടർത്തുന്ന പൂത്തിരി വരെയുണ്ട് ഇത്തവണ ദീപാവലിക്ക്. നാടൻ പടക്കങ്ങളുടെ കാതടപ്പൻ ശബ്ദങ്ങളോടല്ല മറിച്ച് ഫാൻസി പടക്കങ്ങളോടാണ് എല്ലാവർക്കും പ്രിയം.
ന്യൂജെൻസിന് നാടൻ പടക്കങ്ങളോടുള്ള താല്‍പര്യം തീരെയില്ലാതായെന്ന് വ്യാപാരികൾ ഒന്നടങ്കം പറയുന്നു. മറിച്ച് അധികം ശബ്ദമില്ലാത്തതും സുരക്ഷിതവുമായ ചൈനീസ് പടക്കങ്ങളോടാണ് എല്ലാവർക്കും പ്രിയം. മറ്റുള്ളവയെ അപേക്ഷിച്ച് വിലയും കുറവ്.

പേരിലെ വെറൈറ്റികൾ

പത്ത് രൂപയിൽ തുടങ്ങുന്ന മിൻമിനി

ട്രെയിൻ ചിപ്പുട്ട്

1500 രൂപയുടെ കളർ സ്മോക്ക്

ചുൻമുൻ

മാരിയപ്പൻ തങ്കവേലുവും

മർലിൻ മൺറോ

വിൻഡീസൽ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.