ബാലരാമപുരം: വെടിവെച്ചാൻകോവിൽ, ബാലരാമപുരം മേഖലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിയുൾപ്പെടെ ഏഴോളംപേർക്ക് കടിയേറ്റു. കഴിഞ്ഞദിവസം രാവിലെ വെടിവെച്ചാൻകോവിൽ ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുകയായിരുന്ന രാഹുൽ എന്ന വിദ്യാർത്ഥിയെ ആണ് തെരുവ് നായ ആദ്യം കടിച്ചത്. തുടർന്ന് ബാലരാമപുരം ജംഗ്ഷനിലേക്ക് എത്തിയ നായ ഗവ. ഹയർസെക്കൻഡറി സ്കൂളിന് മുൻവശത്ത് വഴിയാത്രക്കാരായ നാലുപേരെ ആക്രമിച്ചു. ശാലിഗോത്ര തെരുവ് സ്വദേശി സദാശിവനേയും നായ ആക്രമിച്ചു. രാഹുലും സദാശിവനും ബാലരാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. മറ്റുള്ളവർക്ക് നിസാര പരിക്കുമാത്രമേ ഉള്ളൂ. രണ്ട് മണിക്കൂറോളം പ്രദേശത്ത് നായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |