SignIn
Kerala Kaumudi Online
Thursday, 19 September 2024 10.05 AM IST

വെള്ളായണിയിൽ വീണ്ടും നെൽകൃഷി: വയനാടൻ കെട്ടി നാട്ടി സമ്പ്രദായത്തിൽ

Increase Font Size Decrease Font Size Print Page
1

വിഴിഞ്ഞം: വെള്ളായണിയിൽ നെൽകൃഷിക്ക് വയനാടൻ കെട്ടി നാട്ടി സമ്പ്രദായം. കല്ലിയൂർ പഞ്ചായത്ത് ബ്രാൻഡിൽ അരി വരും. കല്ലിയൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പുഞ്ചക്കരി പണ്ടാരക്കരി പാടശേഖരത്തിലാണ് നെൽകൃഷി ആരംഭിക്കുന്നത്. അതിന്റെ മുന്നോടിയായി നിലമൊരുക്കൽ ആരംഭിച്ചു. 25 വർഷമായി തരിശായി കിടന്ന ഭൂമിയിലാണ് ആദ്യ ഘട്ടം നെൽകൃഷി ആരംഭിക്കുന്നത്. വരും വർഷങ്ങളിൽ ഇത് വ്യാപിപ്പിക്കും.

വയനാട്ടിലെ ഗോത്രവർഗക്കാർ പിന്തുടരുന്ന പരമ്പരാഗത നെൽക്കൃഷിയാണ് ഇവിടെ പരീക്ഷിക്കുന്നത്.

*മനുരത്ന* എന്ന നെല്ലിനമാണ് പാകുന്നത്


കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി കല്ലിയൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്നാണ് കൃഷി ആരംഭിക്കുന്നത്.

പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയിൽ വെള്ളായണി കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന 25 ഏക്കർ തരിശുനിലം 15 ഭൂവുടമകളിൽ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി പണ്ടാരക്കരി പാടശേഖര സമിതിയാണ് കൃഷി നടത്തുന്നത്.

ജനുവരി 17ന് ആരംഭിച്ച നിലമൊരുക്കൽ 25 ദിവസത്തിനകം പൂർത്തിയാകും


രാസവളങ്ങളും വളങ്ങളും ആവശ്യമില്ല.


വയനാടൻ കെട്ടി നാട്ടി സമ്പ്രദായം

കൃഷിയിൽ നേരിട്ട് വിത്ത് വിതയ്ക്കാറില്ല, ചാണക വറളി, പഞ്ചഗവ്യം, ഇലച്ചാറുകൾ, ജൈവാണു വളം എന്നിവ ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം ചെറു ഉരുളകളാക്കി നനച്ച വിത്ത് ഇതിനുള്ളിലാക്കി ഉണക്കി സൂക്ഷിച്ചശേഷം കൃഷിയിടത്തിൽ വരിയും നിരയുമായി പാകി മുളപ്പിച്ചെടുക്കും. ഒരു ചെടിയിൽ നിന്ന് 100 ലേറെ മുളകൾ പൊട്ടുന്നതിനാൽ നല്ല വിളവ് ലഭിക്കും. വിത്തും വളരെ കുറച്ച് മതിയാകും. ഒരേക്കറിൽ കൃഷി ചെയ്യാൻ രണ്ടര കിലോഗ്രാം വിത്ത് മതിയാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

കൂലി കുറവ്, ഉയർന്ന ഉത്പാദനം എന്നിവ പ്രത്യേകതയാണ്.

ഒരു ഏക്കറിൽ 200 പറ നെല്ല് കിട്ടും സാധാരണ നെൽകൃഷിയെക്കാൾ 50 പറ നെല്ല് അധികം ലഭിക്കും.

ഈ കൃഷിയിൽ പതിര് കുറവാണ്. കീടനാശിനി പ്രയോഗവും വേണ്ട.

മുളപ്പിച്ച വിത്തുകളായതിനാൽ ചെടികൾക്ക് നല്ല പ്രതിരോധശേഷിയും രുചിയും കീടനിയന്ത്രണവും രോഗനിയന്ത്രണശേഷിയും ഉണ്ടാകും. മൂന്ന് പഞ്ചായത്തുകളിലേക്കുള്ള ഏക കുടിവെള്ള ജലസ്രോതസാണ് വെള്ളായണി കായലിനെ മലിനമാക്കാതെ നിലനിറുത്താൻ ജൈവ കൃഷി സഹായിക്കും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഈ പദ്ധതി തൊഴിലവസരങ്ങൾ നൽകും

പദ്ധതിയുടെ ചെലവ് - 30 ലക്ഷം രൂപ

ഒരു വർഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് ഈ പദ്ധതി തുടങ്ങാനായത്. വരും വർഷങ്ങളിൽ ഈ രീതിയിൽ കൂടുതൽ നെൽക്കൃഷി വ്യാപിപ്പിക്കാനും തനത് ജൈവ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും പഞ്ചായത്തിന്റെ ബ്രാൻഡായി വിപണികളിൽ അരി വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

സ്വപ്ന. സി, ഓഫീസർ, കല്ലിയൂർ കൃഷിഓഫീസ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, VELLAYANI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.