പൂവാർ:കരുംകുളം ഗ്രാമ പഞ്ചായത്തിലെ 7ാം വാർഡിൽ ഓടൽ നിവാസികളുടെ കുടിവെള്ളം മുട്ടിയിട്ട് കാലങ്ങളായി. ഇക്കഴിഞ്ഞ 8 വരെ പബ്ളിക് ടാപ്പിൽ വെള്ളമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ പ്രദേശവാസികൾ കണ്ടത് ടാപ്പ് ഇളക്കി മാറ്റിയിരിക്കുന്നതാണ്. പട്ടികജാതിക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഓടൽ. പിന്നോക്ക - പൊതു വിഭാഗത്തിൽപ്പെടുന്നവരും അവിടെയുണ്ട്. ഇവരെല്ലാം കുടിവെള്ളത്തിന് ആശ്രയിക്കുന്നത് പബ്ളിക് ടാപ്പിനെയാണ്.
കുടിവെള്ളത്തിന്റെ ദുരുപയോഗത്തെ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ മാത്രമെ പൈപ്പ് പൂട്ടിക്കാറുള്ളു എന്നാണ് കാഞ്ഞിരംകുളം വാട്ടർ അതോറിട്ടി ജീവനക്കാർ പറയുന്നത്. അത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയാലെ നിജസ്ഥിതി അറിയാൻ കഴിയൂവെന്നാണ് കാഞ്ഞിരംകുളം വാട്ടർ അതോറിട്ടി എ.ഇ അഖിൽ പറയുന്നത്. പബ്ളിക് ടാപ്പ് അടച്ച നടപടി പ്രതിഷേധാർഹമാണ്. പ്രദേശത്ത് കുടിവെള്ളം എത്തിക്കാൻ ബദൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. ജലജീവൻ മിഷന്റെ നേതൃത്വത്തിൽ കൂടുതൽ കണക്‌ഷനുകൾ നൽകാൻ വേണ്ട പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ സെൽവൻ പറഞ്ഞു.
കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ഓടൽ ചരുവിള മേഖലയിലെ പബ്ളിക് ടാപ്പ് പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |