നെയ്യാറ്റിൻകര: മാർക്കറ്റിൽ പച്ചക്കറിയുടെ വില ദിനംപ്രതി കുതിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പ്രഹരത്തിൽ നിന്നും തല ഉയർത്താൻ ശ്രമിക്കുന്ന പൊതുജനത്തിന് ഇത് ഇരുട്ടടിയാണ്. ദൈനംദിന ജീവിതവും തൊഴിലും പച്ചപിടിപ്പിക്കാൻ നെട്ടോട്ടമോടുന്ന ജനം തീൻമേശയിൽ പച്ചക്കറി ഒഴിവാക്കുന്ന അവസ്ഥയാണ്. മുരിങ്ങക്ക, തക്കാളി, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ കഴിഞ്ഞ ഡിസംബർമാസത്തേക്കാൾ വില വർദ്ധിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണം. ഒപ്പം മഴയും കൂടിവന്നതോടെ പച്ചക്കറിയുടെ വില റോക്കറ്റ്പോലെ കുതിക്കാൻ തുടങ്ങി. നിലവിൽ രണ്ടാഴ്ചയോളം കുറഞ്ഞിരുന്ന വില വീണ്ടും ഉയരാൻ കാരണം. കാണാനില്ല അടുക്കളത്തോട്ടം ലോക്ക്‌ഡൗൺ വന്നതോടെ മലയാളികൾ വീട്ടിൽ കൃഷിചെയ്യാൻ തുടങ്ങിയിരുന്നു. എന്നാൽ വീണ്ടും ജനം തിരക്കായതോടെ വീടുകളിലെ അടുക്കളത്തോട്ടവും ഇല്ലാതായി. നാടൻ ഉത്പന്നങ്ങൾ ലക്ഷ്യമാക്കിയും വില നിയന്ത്രിക്കാനുമായി പഞ്ചായത്തുകൾതോറും കൃഷിഭവൻ ആരംഭിച്ച ആഴ്ചചന്തകളാണ് ജനങ്ങളുടെ ഏക ആശ്വാസം. എന്നാൽ ഇവിടയും പച്ചക്കറി ലഭ്യത കുറഞ്ഞു. പഴിചാരി വ്യാപാരികൾ കഴിഞ്ഞകുറച്ച് നാളുകളായ് പെയ്ത വേനൽമഴകാരണമാണ് ചില ഇനങ്ങൾക്ക് വില വർദ്ധിച്ചതെന്നാണ് മൊത്തവ്യാപാരികളുടെ ഭാഷ്യം. മൊത്തവ്യാപാരികൾഇതിന്റെ പേരിൽ സാധനങ്ങൾ പൂഴ്ത്തിവച്ച് വിലക്കയറ്റം സൃഷ്ടിക്കുന്നതായാണ് ഇവരുടെ ആരോപണം. പൂഴ്ത്തിവയ്പും അമിത വിലവർദ്ധനവും തടയാനുള്ള പരിശോധന ശക്തമല്ലെന്നും ആക്ഷേപമുണ്ട്. വില വർദ്ധിച്ചതോടെ ചെറുകിട വ്യാപാരികൾക്ക് മെച്ചപ്പെട്ട ലാഭം ലഭിക്കുന്നില്ലെന്നും പരാതിഉയരുന്നുണ്ട്. വില കിലോഗ്രാമിന് ( ഡിസംബറിൽ...........നിലവിൽ) കിഴങ്ങ്:20 .................... 25 സവാള: 25 .................... 30 ഇഞ്ചി: 40......................240 തക്കാളി: 30...... 40 ബീൻസ്: 65....80 വെണ്ടയ്ക്ക: 35............40 പച്ചമുളക്: 35.................40 വെള്ളരിക്ക: 38..........27
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |