വെള്ളനാട്: വെള്ളനാട്-മേപ്പാട്ടുമല-കുതിരകുളം റോഡ് തകർന്നിട്ട് നാളുകൾ ഏറെയായി. വർഷങ്ങൾക്ക് മുൻപ് നടത്തിയ ടാറിംഗ് തകർന്നതോടെ വെള്ളനാട് മേപ്പാട്ടുമല-കുതിരകുളം റോഡിലെൂടെയുള്ള യാത്ര നടുവൊടിയുന്ന അവസ്ഥയിലായി.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഗ്രാമ പഞ്ചായത്തോഫിസ്,കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, മൃഗാശുപത്രി, കോടതി തുടങ്ങി
ഒട്ടേറെ സ്ഥാപനങ്ങളിലേയ്ക്ക് പോകേണ്ട പ്രധാന റോഡാണിത്. വർഷങ്ങളായി റോഡിലെ ടാറിംഗ് നടത്താത്തതുകാരണം ടാറും മെറ്റലും ഇളകിമാറി റോഡിലെല്ലായിടത്തും വലിയ കുഴികളാണ്. ഇപ്പോൾ റോഡ് നവീകരണത്തിന് 52.38ലക്ഷം രൂപ അനുവദിച്ചെങ്കിലുംഇതുവരെ ജോലികൾ ആരംഭിച്ചിട്ടില്ല. വെള്ളനാട് ടൗൺ, കണ്ണമ്പള്ളി, കുതിരകുളം, വാളിയറ വാർഡുകളിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്.
ഏഴ് വർഷങ്ങൾക്ക് മുൻപ് ജനകീയ പ്രതിഷേധം ഉണ്ടായത്തോടെ മെയിന്റനൻസ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കി. എന്നാൽ മെയിന്റനൻസ് നടത്തിയ റോഡിൽ രണ്ടു മാസം പോലും സുഗമമായി യാത്ര ചെയ്യാൻ കഴിഞ്ഞില്ല.
അപകടങ്ങളും പതിവ്
വെള്ളനാട് കുതിരകുളം കണ്ണേറ്റുനട വരെയുള്ള നാല് കിലോമീറ്റർ ദൂരത്തെ യാത്രയാണ് ജനങ്ങൾക്ക് ഇപ്പോൾ ദുരിതമായിരിക്കുന്നത്. അതുപോലെ വാളിയറ വാർഡിലെ മഠത്തുനട പാലത്തിന്റെ കൈവരി തകർന്നു അപകടാവസ്ഥയിലായിട്ടും വർഷങ്ങളായി. വാഹനങ്ങൾ തോട്ടിൽവീണു ഒട്ടേറെ പേർക്ക് പരുക്കുപറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |