തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗീ പരിചരണത്തിനായി കുടുംബശ്രീയിൽ നിന്ന് 15 ജീവനക്കാരെ നിയമിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്ക് ആരോഗ്യ സുരക്ഷാ മിഷനിൽ നിന്നാണ് വേതനം നൽകുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് മറ്റ് വിഭാഗങ്ങളിൽ പോകേണ്ടി വരുമ്പോൾ പരിചരണത്തിനായി സഹായിയെ ലഭിച്ചിരുന്നില്ല. ഇതിനാണ് മാറ്റമുണ്ടായത്.
അത്യാഹിതവിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതായി കോളേജ് പ്രിൻസിപ്പൽ കമ്മിഷനെ അറിയിച്ചു. ഇവിടെ ഓപ്പറേഷൻ തിയേറ്റർ, ഐ സി യു, അത്യാവശ്യ പരിശോധനാ സൗകര്യങ്ങളോടു കൂടി എമർജൻസി മെഡിക്കൽ എന്നീ വിഭാഗങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനത്തിന് തസ്‌തികകൾ സൃഷ്ടിച്ച് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |