തിരുവനന്തപുരം: അധിനിവേശ ശക്തികൾ സൃഷ്ടിച്ച പൗരസ്ത്യവാദ സങ്കൽപ്പത്തെ പുന:സൃഷ്ടിക്കാനും പിന്തുടരാനുമാണ് ഹിന്ദുത്വവാദികൾ ഇന്ന് ശ്രമിക്കുന്നതെന്ന് കവിയും സാഹിത്യ അക്കാഡമി ചെയർമാനുമായ കെ.സച്ചിദാനന്ദൻ. സ്‌നേഹത്തിലുള്ള ഐക്യമല്ല, അനൈക്യമാണ് ഹിന്ദുത്വ വാദികൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗ്രന്ഥശാലാ പ്രവർത്തക സംസ്ഥാന സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അനേകം ഭാഷയും ആചാരങ്ങളുമുള്ള സങ്കീർണമായ രാജ്യമാണ് ഇന്ത്യ. ഇതെല്ലാംചേർത്താണ് ഇന്ത്യക്കാരെ ഹിന്ദു എന്നു വിളിച്ചത്. ഹിന്ദുക്കളെ എങ്ങനെ വൈവിധ്യവത്കരിക്കുകയെന്ന ആലോചനയാണ് ഹിന്ദുത്വവാദികൾ എന്നും നടത്തിയിരുന്നത്. ആത്മാവ് നഷ്ടപ്പെട്ട് അധികാരം ഉപാധിയായി മാറുന്നതാണ് വർഗീയത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |