ചേർപ്പ്: കോടന്നൂർ ശാസ്താംകടവിൽ ലോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മമാരിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. എളനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സുവർണ്ണ ശ്രീ പരസ്പര സ്വയം സഹായ സുസ്ഥിര പദ്ധതി പ്രകാരം ലക്ഷം രൂപ ലോൺ തരാമെന്ന് പറഞ്ഞാണ് 12 പേരിൽ നിന്നും പണം തട്ടിയെടുത്ത്.
ഇക്കഴിഞ്ഞ മാർച്ച് പതിനാറാം തീയതി ഒരാളിൽ നിന്ന് 4,500 രൂപ വീതമാണ് കോടന്നൂർ സ്വദേശിയായ വരാപ്പുഴ വീട്ടിൽ മിഷ ബീനിഷ് വാങ്ങിയത്. പിന്നീട് യോഗം ചേരാനോ മറ്റു പ്രവർത്തനങ്ങൾക്കോ നിൽക്കാതെ ഇവർ സ്ഥലം വിട്ടു. പരസ്പര സ്വയം സഹായ സുസ്ഥിര പദ്ധതിപ്രകാരം വാഗ്ദാനം നൽകിയ ലോൺ നൽകാനോ വാങ്ങിച്ച പണവും രേഖകളും മാസങ്ങളായി നൽകാത്തതിനെ തുടർന്നാണ് പണം നഷ്ടപ്പെട്ട 12 പേരും ചേർന്ന് ചേർപ്പ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |