വക്കം: മദ്യപിക്കാൻ പണം നൽകാത്തതിന് വൃദ്ധമാതാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച മകനെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. വക്കം പ്രബോധിനി സ്കൂളിന് സമീപം നായർക്കോട്ട് വീട്ടിൽ ശശിധരന്റെ ഭാര്യ ബേബിയെയാണ് (70) മകൻ സന്തോഷ് (44) അടിച്ച് പരിക്കേൽപ്പിച്ചത്. ബേബിയേ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 6ന് രാത്രി 9നാണ് സംഭവം. വക്കം സ്വദേശിയായ യുവതിയെ വീട്ടിൽ ചെന്ന് കടന്നുപിടിച്ചതിനും ഇയാൾക്കെതിരെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. മാതാവിനെ ആക്രമിച്ച ശേഷം ഒളുവിൽപ്പോയ പ്രതിയെ കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്, എസ്.ഐ ദീപു, എ.എസ്.ഐമാരായ ജയപ്രസാദ്, ശ്രീകുമാർ, സി.പി. ഒ സിയാദ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |