കൊല്ലം: ഇരുചക്ര വാഹനം മോഷണം നടത്തിയ യുവാക്കളെ ആഴ്ചകൾക്കുള്ളിൽ തടവ് ശിക്ഷക്ക് വിധിച്ച് പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി സബാഹ് ഉസ്മാൻ ഉത്തരവായി. പാരിപ്പള്ളി മണ്ണയത്ത് ചരുവിള പുത്തൻവീട്ടിൽ ഹരീഷ് (ചക്കരക്കുട്ടൻ-18), വിലവൂർക്കോണത്ത് നിഥിഷ് ഭവനത്തിൽ മഹിൻലാൽ (ഇട്ടൂപ്പി-20) എന്നിവർക്കാണ് രണ്ട് വാഹന മോഷണ കേസുകളിലായി ആറുമാസം വീതം ഒരു വർഷത്തെ തടവ് ശിക്ഷ നൽകിയത്. ജൂൺ 12ന് രാത്രി പാരിപ്പള്ളി വേളമാനൂർ വിഷ്ണുമുകുന്ദത്തിൽ ആദർശിന്റെ മോട്ടോർ ബൈക്കും 17ന് കടമാൻ തോട്ടത്തിൽ കനവ് വീട്ടിൽ ഉണ്ണിയുടെ ആക്ടിവ സ്കൂട്ടറുമാണ് ഇവർ മോഷ്ടിച്ചത്.
പാരിപ്പളളി പൊലീസ് സി.സി.ടി.വിയുൾപ്പെടെ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. മഹിലാൽ 2021ൽ മോഷണ കേസിലും ഹരീഷ് പീഡനമുൾപ്പെടെയുള്ള പോക്സോ കേസിലും പ്രതികളാണ്. അതിവേഗത്തിൽ മോഷ്ടക്കളെ കണ്ടെത്തിയതും കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാക്കിയതും വേഗത്തിൽ വിധിപറയാൻ കാരണമായി. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബാർ, എസ്.ഐമാരായ കെ. സുരേഷ്കുമാർ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേക്ഷിച്ച് കുറ്റപത്രം തയ്യാറാക്കി പരവൂർ കോടതിയിൽ സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |