തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമ്മാണം കൊണ്ടുണ്ടാകുന്ന തീരശോഷണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അനിശ്ചിതകാല സമരം ആർച്ച് ബിഷ്പ്പ് തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു.
തീരശോഷണം മൂലം തീരദേശവാസികളുടെ തീരവും വീടും മത്സ്യബന്ധന ഉപകരണങ്ങളും നശിക്കുകയാണ്. കടൽക്ഷോഭത്തിൽ വീട് തകർന്നു ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസം നടപ്പിലാക്കുന്നില്ല. ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ വാഗ്ദാനങ്ങൾ അല്ലാതെ നടപടികൾ ഉണ്ടാകുന്നില്ല. ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിരാഹര സമരം തുടങ്ങുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
സഹായമെത്രാൻ ആർ.ക്രിസ്തുദാസ്, ജനറൽ കൺവീനർ യൂജിൻ എച്ച്. പെരേര, ഫിഷറീഷ് ഡയറക്ടർ ഫാ. ഷജിൻ ജോസ്, സി. ജോസഫ്, അൽമായ ഡയറക്ടർ ഫാ. മൈക്കിൽ തോമസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |