തിരുവനന്തപുരം : ക്യൂബൻ അംബാസഡർ അലജാന്ദ്രോ സിമൻകാസ് മാരിൻ മന്ത്രി വീണാ ജോർജുമായി കൂടികാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയെ അദ്ദേഹം അഭിനന്ദിച്ചു. കൊവിഡ് മഹാമാരിയെ ക്യൂബ നേരിട്ട വിധം അംബാസഡർ വിവരിച്ചു. പ്രാഥമികാരോഗ്യ തലത്തിലെ മികച്ച പ്രവർത്തനങ്ങളാണ് കൊവിഡിനെ പ്രതിരോധിക്കാൻ സഹായിച്ചത്. കേരളത്തിലും പ്രാഥമികാരോഗ്യ തലം ശക്തമാണ്. കൊവിഡ്, നിപ തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാനായത് ഇത്തരം ആരോഗ്യ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളവുമായി ആരോഗ്യരംഗത്ത് പരമാവധി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് കൊവിഡ്,നിപ,മങ്കിപോക്‌സ് തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി ആരോഗ്യവകുപ്പ് പ്രതിരോധിച്ചതെന്ന് മന്ത്രി വീണാ ജോർജ് വിശദീകരിച്ചു. ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ.വേണു രാജാമണി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എസ്.എച്ച്.എസ്.ആർ.സി എക്‌സി.ഡയറക്ടർ ഡോ.ജിതേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |