പത്തനാപുരം : കൊലപാതക ശ്രമക്കേസിലെ പ്രതിയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് ഒരിപ്പുറം കോളനി ദിലീഫ് മൻസിൽ ഹാരോണിനെയാണ് അറസ്റ്റ് ചെയ്തത്. മാങ്കോട്
ഒരിപ്പുറം കോളനി അനീഷ് മൻസിലിൽ അനീഷിനെയാണ് ആക്രമിച്ചത്. അനീഷിന്റെ വീടിന് മുമ്പിൽ വന്ന് ഹാരോൺ ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ വെട്ടുകത്തി കൊണ്ട് വെട്ടുകയുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. അനീഷിന്റെ വലത് കൈമുട്ട് ഭാഗത്ത് വെട്ടേറ്റ് മുറിവും എല്ലിന് പൊട്ടലും സംഭവിച്ചു. അനീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പത്തനാപുരം ഐ.എസ്.എച്ച്.ഒ ജയകൃഷ്ണൻ, എസ്.ഐ അരുൺ കുമാർ ,ജെ.പി.എസ്.ഐ ഉണ്ണികൃഷ്ണൻ , എ.എസ്.ഐ ബിജു ജി.എസ്. നായർ , എസ്.സി.പി.ഒ ശ്രീലാൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |