തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ് ഏഴ് വയസുകാരൻ കൊല്ലപ്പെട്ട കേസിലെ പ്രതി അരുൺ ആനന്ദിനെ വ്യാഴാഴ്ച്ച ഹാജരാക്കാൻ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടെ നിർദേശം. വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ട്.എന്നാൽ അരുൺ ആനന്ദ് നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇരുപത്തിയെട്ടിലേക്ക് മാറ്റി. മാപ്പുസാക്ഷിയായ അമ്മയെ ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിച്ചതിനുംതെളിവ് നശിപ്പിക്കാൻ പ്രേരിപ്പിച്ചതിനുമുള്ള വകുപ്പുകൾകൂടി പ്രതിക്കെതിരെ ചുമത്തിയിരുന്നു. 2019 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം.ഏഴ് വയസുകാരനായ കുട്ടിയുടെ നാല് വയസുള്ള സഹോദരൻ സോഫയിൽ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞാണ് പ്രതി അരുൺ ആനന്ദ് കുട്ടിയെ ക്രൂരമായി മർദിച്ചത്.ദൃക്സാക്ഷിയായ അമ്മ മാപ്പുസാക്ഷിയായത് കേസിൽ ഗുണം ചെയ്യുമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ പറഞ്ഞു. കൊല്ലപ്പെട്ട ഏഴു വയസ്സുകാരനെയും സഹോദരനെയും പ്രതി അരുൺ ആനന്ദ് ലൈംഗിക പീഡനത്തിന് ഇരയാക്കിതായി കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതിക്ക് 19 വർഷം കഠിനതടവിനും 23.81 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി അരുൺ ആനന്ദിനെ ഇന്ന് ഓൺ ലൈനായാണ് ഹാജരാക്കിയത്. ഏറെ കോളിളക്കമുണ്ടാക്കിയ കേസിന്റെ വിചാരണ തിയതി കോടതി വ്യഴാഴ്ച്ച തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |