തിരുവനന്തപുരം: പഠിച്ച അറിവ് പ്രയോഗിക്കുന്ന സമൂഹമായി കേരളം മാറേണ്ടതുണ്ടെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പഞ്ചരത്ന വിമൻ ടാക് ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു. എൻഡോസൾഫാൻ ബാധിതരായ കുട്ടികൾക്കുവേണ്ടി സാമൂഹ്യപ്രവർത്തകയായ ദയാബായി നിരാഹാരം ഇരിക്കുന്നത് അവരുടെ നല്ല മനസാണെന്നും സർക്കാരിന്റെ സ്ഥിതി കൂടി മനസിലാക്കേണ്ടതുണ്ടെന്നും ശൈലജ പറഞ്ഞു.
എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നങ്ങൾ പഠിക്കാൻ മുൻ സർക്കാർ കമ്മിഷനെ നിയോഗിച്ചിരുന്നു. വിഷമത അനുഭവിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകാൻ കോടതി വിധിച്ചിരുന്നു. കാസർകോട്,മലപ്പുറം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലും പല രോഗാവസ്ഥകളിലും പെട്ട് തളർന്നു കിടക്കുന്ന കുട്ടികളുണ്ട്. പക്ഷാഭേദമില്ലാതെ എല്ലാവർക്കും സഹായം നൽകുമെന്നും എന്നാൽ അതിനുള്ള പണം എവിടെ നിന്നു കണ്ടെത്തുമെന്നതൊരു ചോദ്യമാണെന്നും കേന്ദ്രത്തോട് ചോദിച്ചാൽ ലഭിക്കില്ലെന്നും അവർ പറഞ്ഞു. എൻഡോസൾഫാൻ ബാധിതരായ കുട്ടികളുടെ അതിജീവനത്തിനായി ദയാബായി നടത്തുന്ന സമരത്തെ സർക്കാർ അവഗണിക്കുകയല്ലേ എന്ന ചോദ്യത്തിന് ദയാബായി സമരം നടത്തിയാലും സ്ഥിതി ഇതാണെന്ന് മനസിലാക്കണമെന്നും ഉത്തരമായി കെ.കെ. ശൈലജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |