കോതമംഗലം: ചെമ്പിൽ സ്വർണം പൊതിഞ്ഞ് ആഭരണങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം ഊന്നുകൽ പൊലീസിന്റെ പിടിയിൽ. ഊന്നുകൽ സർവീസ് സഹകരണ ബാങ്ക്, കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ പുത്തൻകുരിശ് ശാഖ എന്നിവിടങ്ങളിലാണ്തട്ടിപ്പ് നടത്തിയത്. നേര്യമംഗലം തലക്കോട് സ്വദേശികളായ എരങ്ങോത്ത് എൽദോസ് (57), പുത്തൻപുരയിൽ അയ്യപ്പൻ (58), തേലയ്ക്കക്കുടി അനൂപ് (40), പള്ളിപ്പറമ്പിൽ പൗലോസ് (58) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി എൽദോസാണ്. ഊന്നുകൽ സഹകരണ ബാങ്കിൽ വിവിധ സമയങ്ങളിലായി എൽദോസ് ,അനൂപ്, അയ്യപ്പൻ എന്നിവർ ഏഴര ലക്ഷം രൂപയുടെ ആഭരണങ്ങൾ പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്. പുത്തൻകുരിശ് ബ്രാഞ്ചിൽ എൽദോസും പൗലോസും ചേർന്ന് അഞ്ച് ലക്ഷത്തി അറുപത്തിനാലായിരം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇൻസ്പെക്ടർ ഒ.എ സുനിൽ, എസ്. ഐ കെ.ആർ ശരത്ചന്ദ്രകുമാർ, പി.എ.സുധീഷ്, ലൈസൺ ജോസഫ്, എൻ.ബി അഷറഫ്, പി.എ മനാഫ്, എം.എം ബഷീർ, എ.പി ഷിനോജ്, സി.എം ഷിജു, എം.എൻ ജോഷി, കെ.എസ് ഷനിൽ ,പി .എൻ ആസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |