വള്ളിക്കോട് : എസ്.എൻ.ഡി.പി യോഗം 81-ാം നമ്പർ വള്ളിക്കോട് ശാഖയുടെ ഉടമസ്ഥതയിലുള്ള വള്ളിക്കോട് പുതിയിടത്തുകാവ് ദേവീക്ഷേത്രത്തിൽ മോഷണം. ഇന്നലെ രാവിലെ ക്ഷേത്രം തുറക്കാൻ പൂജാരി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ശാഖാ ഭാരവാഹികളെയും ഭരണ സമിതി അംഗങ്ങളെയും വിവരം അറിയിച്ചു. ക്ഷേത്രത്തിന്റെ പ്രധാന വാതിലും ശ്രീകോവിലിന്റെ വാതിലും സ്റ്റോർ റൂമിന്റെ വാതിലും കുത്തിത്തുറന്ന നിലയിലാണ്. മൂന്ന് വലിയ കാണിക്ക വഞ്ചികളിലെയും ചെറിയ വഞ്ചികളിലെയും പണം നഷ്ടമായിട്ടുണ്ട്. പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. ക്ഷേത്രത്തിൽ നിന്ന് മണംപിടിച്ച നായ അരക്കിലോമീറ്ററോളം ഓടി മടങ്ങിയെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. മോഷ്ടാക്കളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ശാഖാ പ്രസിഡന്റ് പി.എൻ. ശ്രീദത്തും വൈസ് പ്രസിഡന്റ് ജി. സുഭാഷും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |