തിരുവനന്തപുരം: 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' പദ്ധതിയിൽ കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച ആദ്യ സിനിമ 'നിഷിദ്ധോ' 11ന് തിയേറ്ററുകളിലെത്തും. സിനിമയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നടി പ്രിയങ്കാ നായർക്ക് നൽകി നിർവഹിച്ചു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ 27ാമത് ഐ.എഫ്.എഫ്.കെ സംഘാടകസമിതി രൂപീകരണയോഗത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി, ഐ.ബി. സതീഷ് എം.എൽ.എ, കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ എൻ. മായ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, നടൻ ഹരിശ്രീ അശോകൻ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുത്തു.
സിനിമയുടെ ടിക്കറ്റിനൊപ്പം ആകർഷകമായ സമ്മാന പദ്ധതിയും കെ.എസ്.എഫ്.ഡി.സി ഒരുക്കിയിട്ടുണ്ട്. ഒന്നാംസമ്മാനം ആക്ടിവ സ്‌കൂട്ടർ, രണ്ടാം സമ്മാനം രണ്ടുപേർക്ക് 55 ഇഞ്ച് എൽ.ഇ.ഡി ടിവി, മൂന്നാം സമ്മാനം മൂന്നുപേർക്ക് വാഷിംഗ് മെഷീൻ. പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളിയും തമിഴ് യുവതിയുമായുള്ള ബന്ധവും അവരുടെ ജീവിത സംഘർഷങ്ങളുമാണ് നിഷിദ്ധോ പ്രമേയമാക്കുന്നത്. താര രാമാനുജൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കനി കുസൃതിയും തന്മയ് ധനാനിയയുമാണ് പ്രധാന അഭിനേതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |