തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം പൂർണമായി ഹരിത ചട്ടം പാലിച്ച് നടത്തും.വേദികളിൽ പ്ലാസ്റ്റിക്,ഡിസ്‌പോസിബിളുകളുടെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കും.അലങ്കാരങ്ങൾക്കും പരസ്യങ്ങൾക്കും പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കും.ചലച്ചിത്രമേള നടക്കുന്നമേഖലകളിലെ തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കും.തിയേറ്ററുകളിലെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി തീർക്കുന്നതിനും ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നതിനും തിയേറ്റർ ഉടമകൾക്ക് നഗരസഭ നിർദ്ദേശം നൽകി.പരിശോധനയ്ക്കായി ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിക്കും.മേളയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തും.നഗരസഭയിൽ ചേർന്ന യോഗത്തിൽ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ,സെക്രട്ടറി അജോയ്,തിയേറ്റർ ഉടമകൾ,ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ,വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ,നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |