നെടുമങ്ങാട്: നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും ക്ഷേത്ര കാണിക്ക വഞ്ചികൾ കുത്തിത്തുറന്നുളള മോഷണം പതിവാകുന്നു.കഴിഞ്ഞദിവസം പറോണ്ടോട് തെക്കുംകര ഭഗവതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറക്കുകയും ഓഫീസ് വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്നശേഷം സ്മാർട്ട്ഫോൺ, മേശയിൽ സൂക്ഷിച്ചിരുന്ന 16250 രൂപ എന്നിവയും കവർന്നിരുന്നു. അന്നേ ദിവസം തന്നെ അതേ പരിസരത്തെ റോഡുകളിൽ സ്ഥാപിച്ച കാണിക്ക വഞ്ചികളിലും കവർച്ച നടന്നു.പനച്ചമൂട് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയും കുത്തിതുറന്നു.രാവിലെ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |