തൃശൂർ: ദേശീയപാത വികസനത്തിനായി കാലിക്കറ്റ് സർവകലാശാലയ്ക്ക് വിട്ടു നൽകേണ്ടി വരിക 15 ഏക്കറോളം ഭൂമി. ഭൂമി നൽകുമ്പോഴുള്ള നഷ്ടപരിഹാര സാദ്ധ്യതകളുടെ വിശദ പരിശോധനയ്ക്ക് ദേശീയപാതയുടെയും ജലവകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘം 16ന് കാലിക്കറ്റ് സർവകലാശാലയിലെത്തും. ജലവിതരണ പൈപ്പുകൾ, ടെലിഫോൺ, വൈദ്യുതി കേബിളുകൾ, ഇന്റർനെറ്റ് കേബിളുകൾ തുടങ്ങിയവയെല്ലാം പാത വികസനത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കണം. അവശ്യ സേവന സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ ചെലവാകുന്ന തുക നൽകുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും സർവകലാശാലാ അധികൃതരെ അറിയിച്ചിരുന്നു. പാത വരുമ്പോൾ വിഭജിക്കപ്പെടുന്ന കാമ്പസിനെ ബന്ധിപ്പിക്കുന്നതിന് അഞ്ചിടത്തെങ്കിലും മേൽപ്പാത വേണമെന്നാണ് സർവകലാശാലയുടെ ആവശ്യം. 30,000 ഓളം വിദ്യാർത്ഥികളും 20,000 ഓളം ജീവനക്കാരുമുള്ള കാമ്പസിന്റെ ഭാവി കൂടി ലക്ഷ്യമിട്ടാവണം പുതിയ പദ്ധതികളെന്ന് സർവകലാശാലാ അധികൃതർ സർക്കാറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |