തൃശൂർ: 'നോറോ' വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്ത സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ അംശം കണ്ടെത്തിയതായി ഡി.എം.ഒ ഡോ. കുട്ടപ്പൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോളേജ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചതെന്ന് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വ്യക്തമാക്കി.
അന്തിമ പരിശോധനാ റിപ്പോർട്ട് ഇന്ന് വരും. 54 കുട്ടികൾക്കും മൂന്ന് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം എട്ടു മുതൽ രോഗലക്ഷണം കണ്ടു തുടങ്ങിയിരുന്നു എങ്കിലും ഇവർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയതിനാൽ ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല. ഇതിൽ 20 പേരൊഴികെ ബാക്കി 37 പേരും അവരുടെ നാട്ടിലാണുള്ളത്. അതുകൊണ്ട് രോഗികളുടെ പേരും വിലാസവും വിവരങ്ങളും ശേഖരിച്ച് അതത് ജില്ലാ ആരോഗ്യ വിഭാഗങ്ങളിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |