തൃശൂർ: ബ്ലേഡ് മാഫിയയ്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത് പറഞ്ഞു. കമ്മിഷണർ ഓഫിസിൽ നടന്ന പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി പണം വായ്പന ൽകുന്നവർ, വൻ പലിശ ഈടാക്കുന്ന സംഘങ്ങൾ തുടങ്ങിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനായി പരിശോധന ഊർജ്ജിതമാക്കും. കേസന്വേഷണങ്ങളിലെ അപാകത, വിവിധ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിച്ച് നഷ്ടപ്പെട്ടവർ, പൊലീസുദ്യോഗസ്ഥർക്കെതിരായ ആക്ഷേപങ്ങൾ, തൃശൂർ നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്‌കാരം, ബ്ലേഡ് മാഫിയ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ പരാതിയിൽ ഉന്നയിക്കപ്പെട്ടു. മൊത്തം 49 പരാതികൾ പരിഗണിച്ചു. തൃശൂർ മേഖലാ ഡി.ഐ.ജി എ. അക്ബർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, അസി. കമ്മിഷണർമാരായ എം.കെ ഗോപാലകൃഷ്ണൻ, വി.കെ രാജു, ടി.എസ് സിനോജ്, ടി. ആർ രാജേഷ്, കെ.സി സേതു, കെ.ജി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഡി.ജി.പിയുടെ നാല് നിർദ്ദേശങ്ങൾ
സ്ത്രീകളുടെ പരാതികളിൽ വേഗം അന്വേഷിച്ച് നടപടിയെടുക്കണം.
പെരുമാറ്റത്തിൽ എപ്പോഴും മാന്യത പുലർത്തണം
പോക്‌സോ കേസിൽ കർശന നിയമനടപടി സ്വീകരിക്കണം
സമയബന്ധിതമായി അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |