തൃശൂർ : കേരളത്തിലെ എല്ലാ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും സിവിൽ സപ്ലൈസ് വകുപ്പ് ഫ്രണ്ട് ഓഫീസ് സജ്ജമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെട്ട വിവിധ ഫയലുകൾ സംബന്ധിച്ച് ഇതിലൂടെ വേഗത്തിൽ പരിഹാരം ഉണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നടപടികൾ സുതാര്യമാക്കാനും സമയം ലാഭിക്കാനും ഇതിലൂടെ സാധിക്കും. ഭക്ഷ്യപൊതുവിതരണ വകുപ്പ് താത്കാലികമായി റദ്ദ് ചെയ്ത റേഷൻകടകൾ സംബന്ധിച്ച ഫയൽ തീർപ്പാക്കുന്നതിന് ജില്ലയിൽ സംഘടിപ്പിച്ച അദാലത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അർഹരെ കണ്ടെത്തി 1,30,000 കാർഡുകൾ മുൻഗണനാ വിഭാഗത്തിന് നൽകി. കേരളത്തിലെ 700 ലധികം റേഷൻ കടകളുടെ ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്ത് പുതിയ ലൈസൻസ് കണ്ടെത്തേണ്ടതുണ്ട്. തൃശൂരിലെ റേഷൻകടകളുമായി ബന്ധപ്പെട്ട് ലഭിച്ച 94 അപേക്ഷകളിൽ താത്കാലികമായി ലൈസൻസ് റദ്ദ് ചെയ്ത രേഖകളാണ് പരിശോധിച്ചതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |