ഗുരുവായൂർ: സംഗീതത്തിന്റെ പെരുമഴ തീർത്ത്, കർണാടക സംഗീതത്തിലെ പ്രഗത്ഭരുടെ പഞ്ചരത്‌ന കീർത്തനാലാപനം. രാവിലെ ഒമ്പതിന് മേൽപ്പത്തൂർ ആഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസിന് മുമ്പിൽ സൗരാഷ്ട്ര രാഗത്തിലെ ഗണപതിം എന്നു തുടങ്ങുന്ന ഗണപതി സ്തുതിയോടെയായിരുന്നു കീർത്തനാലാപനം തുടങ്ങിയത്. ത്യാഗരാജസ്വാമികളുടെ നാട്ടരാഗത്തിലുള്ള ജഗതാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡുക്കുഗല എന്ന കീർത്തനവും സാദിഞ്ജനേയും വരാളിയിൽ കനകരുചിരയും ശ്രീരാഗത്തിലെ എന്തൊരു മഹാനു ഭാവലു എന്ന കീർത്തനവും ആലപിച്ചതോടെ നൂറുകണക്കിന് സംഗീതാസ്വാദകർ ആനന്ദ ലഹരിയിലായി.
ഒരു മണിക്കൂറോളം നീണ്ട പഞ്ചരത്‌ന കീർത്തനാലാപനത്തിൽ സംഗീതജ്ഞരായ തെങ്കര മഹാരാജ്, വി.ആർ. ദിലീപ് കുമാർ, കൊല്ലം ജി.എസ്. ബാലമുരളി, പാർവതിപുരം പത്മനാഭ അയ്യർ, മണികണ്ഠൻ ഗുരുവായൂർ, നെടുംകുന്നം ശ്രീദേവ്, മൂഴിക്കുളം ഹരികൃഷ്ണൻ, മാതംഗി സത്യമൂർത്തി, എൻ.ജെ. നന്ദിനി, ഭാഗ്യലക്ഷ്മി, ഐശ്യര്യ ശങ്കർ, മഹതി, രമ രാമയ്യ, പുഷ്പ രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. തിരുവിഴ ശിവാനന്ദൻ, ഡോ.വി. സിന്ധു, ആർ. സ്വാമിനാഥൻ, മാഞ്ഞൂർ രഞ്ജിത്, തിരുവിഴ വിജു എസ്. ആനന്ദ്, ഗോകുൽ ആലംകോട്, വിഷ്ണു ആർ. വർമ്മ, എടപ്പള്ളി അനിൽ ( വയലിൻ ), വൈക്കം പി.എസ്. വേണുഗോപാൽ, എൻ. ഹരി, കുഴൽമന്ദം രാമകൃഷ്ണൻ, ചാലക്കുടി രാംകുമാർ വർമ്മ, പി.എൽ. ഹരി കൃഷ്ണൻ ( മൃദംഗം ), അഞ്ചൽ കൃഷ്ണയ്യർ, ആലപ്പുഴ ജി. മനോഹർ ( ഘടം ), താമരക്കുടി ആർ. രാജശേഖരൻ, പയ്യന്നൂർ ഗോവിന്ദ പ്രസാദ് (മുഖർശംഖ് ), ഇരിങ്ങാലക്കുട നന്ദകുമാർ, ജ്യോതിദാസ് ഗുരുവായൂർ ( ഇടയ്ക്ക) എന്നിവർ പക്കമേളമൊരുക്കി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |