ചാലക്കുടി: കാടിനെ തൊട്ടറിഞ്ഞ് പുഴകളെ ആശ്ലേഷിച്ച് വന്യമൃഗ ചേഷ്ടകൾ ആസ്വദിച്ച് ഒരു ടൂറിസം യാത്ര. ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഞായറാഴ്ചകളിൽ ഒരുക്കുന്ന പുതിയ സംരംഭമാണ് വനാന്തരങ്ങളിലൂടെയുള്ള മൂന്നാർ യാത്ര. 30 കിലോമീറ്റർ സിമന്റ് റോഡിലൂടെ പതിന്മടങ്ങ് കാടും മേടും താണ്ടൽ, ഇത്തിരി ദൂരം വിരിപ്പാറയിലൂടെയും അങ്ങനെ ഒരു പകലും രാത്രിയും ഉല്ലാസത്തിൽ ആറാടുന്നതിന് മുടക്കേണ്ടത് 800 രൂപ മാത്രം.
മൂന്നുനേരത്തെ ഭക്ഷണവും ആനവണ്ടിക്കാർ നൽകും. രാവിലെ ആറരയ്ക്ക് പുറപ്പെടുന്ന ബസ് ചാലക്കുടിയിൽ തിരിച്ചെത്തുന്നത് രാത്രി പത്തിനാണ്. കോതമംഗലം, തട്ടേക്കാട്, കുട്ടൻപുഴ, മാമലകണ്ടം എന്നിവിടങ്ങളിൽ കൂടി സഞ്ചരിച്ച് വൈകീട്ട് ആറരയ്ക്ക് മൂന്നാറിലെത്തും. മടക്കയാത്ര സാധാരണപോലെ അടിമാലി വഴിയാണ്.
ഭക്ഷണത്തിന് നിശ്ചിത സമയങ്ങളിൽ കെ.എസ്.ആർ.ടി.സി സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാഥമികാവശ്യങ്ങൾക്കും പ്രത്യേക സംവിധാനമുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടത്തിയ ട്രയൽ യാത്രയിൽ പരമാവധി യാത്രക്കാരായ 51 ആളുകളുണ്ടായിരുന്നു. ഞായറാഴ്ച മുതൽ ആരംഭിക്കുന്ന മൂന്നാർ യാത്രയ്ക്ക് ഔപചാരിക ഉദ്ഘാടന ചടങ്ങുകൾ ഉണ്ടാകില്ല.
യാത്ര ഇങ്ങനെ
ടൂർ പാക്കേജ്
ചാലക്കുടി മൂന്നാർ യാത്രയുടെ ആകെ ദൂരം 300 കി,മീറ്റർ. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ട് ചായ എന്നിവ 800 രൂപയുടെ പാക്കേജിൽ ഉൾപ്പെടും.
ആസ്വാദകരമാകുന്നത്
അപൂർവ്വ യാത്ര
ആലുവ - മൂന്നാർ ആദ്യകാല രാജപാത.
പന്തപ്ര ഇരുമ്പുപാലത്തിൽ വിനോദ യാത്രികരെ നിരത്തിൽ ഇറക്കിയ ശേഷം ബസ് കടന്നു പോകും.
ടിക്കറ്റ് നിരക്ക് - 800
ബുക്കിംഗിന് - 9074503720, 9747557737.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |