ന്യൂഡൽഹി: പിതാവിന്റെ ജോലി എങ്ങനെയാണെന്ന് അറിയാനും കാണാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞ പെൺമക്കളുമായാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്നലെ സുപ്രീംകോടതിയിലെത്തിയത്.
രാവിലെ പത്തിനാണ് തന്റെ വളർത്ത് മക്കളും ഭിന്നശേഷിക്കാരുമായ മഹി (16), പ്രിയങ്ക (20) എന്നിവരുമായി ചീഫ് ജസ്റ്റിസ് പബ്ലിക് ഗാലറിയിലെത്തിയത്. തുടർന്ന് ജഡ്ജിമാരും അഭിഭാഷകരുമായി സൗഹൃദം പങ്കുവച്ചു.
പിന്നീട് ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ മുറി കാണിച്ച ശേഷം കോടതി നടപടികളെ കുറിച്ചും വിശദീകരിച്ചു. തുടർന്ന് ചേമ്പറിൽ കൊണ്ടുപോയി തന്റെ ഓഫീസ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഡി.വൈ. ചന്ദ്രചൂഡ് വിശദീകരിച്ചു. കോടതിയിൽ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഇരിപ്പിടങ്ങളും മക്കളെ കാണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |