SignIn
Kerala Kaumudi Online
Saturday, 02 August 2025 2.10 AM IST

സൈകീ വന്നാൽ മനുഷ്യരെല്ലാം റിച്ചാകും !

Increase Font Size Decrease Font Size Print Page
psyche

ന്യൂയോർക്ക് : ഛിന്നഗ്രഹം എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് വരുന്നത് ആകാശത്തെ ഒരു കൂറ്റൻ പാറയോ അല്ലെങ്കിൽ ചെറുഗ്രഹങ്ങളെയോ ആകാം. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനുള്ള സാദ്ധ്യതയെ ആകട്ടെ ഏവരും ഭീതിയോടെയാണ് നോക്കിക്കാണുന്നത്. പക്ഷേ,​ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഭൂമിയിലുള്ള എല്ലാവരെയും സമ്പന്നരാക്കാൻ ശേഷിയുള്ള ഒരു സൂപ്പർ ഛിന്നഗ്രഹത്തെ പറ്റി കേട്ടിട്ടുണ്ടോ ?​ സംഭവം സത്യമാണ്.

' 16 സൈകീ " എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. ചൊവ്വയ്ക്കും വ്യാഴത്തിനുമിടെയിലെ ഭ്രമണപഥത്തിലാണ് ഈ കൂറ്റൻ ലോഹ ഛിന്നഗ്രഹത്തെ കാണാനാവുക. 16 സൈകീയിലെ അമൂല്യ ലോഹശേഖരമാണ് അതിനെ വേറിട്ടതാക്കുന്നത്. ഈ ഛിന്നഗ്രഹത്തെ ഭൂമിയിലുള്ള എല്ലാവരും തുല്യമായി വീതിച്ചെടുത്താൽ എല്ലാവരും കോടീശ്വരൻമാരാകുമെന്നാണ് ഗവേഷകർ പറയുന്നത്. 226 കിലോമീറ്ററാണ് 16 സൈകീയുടെ വ്യാസം.

16 സൈകീയിൽ 10,000 ക്വാഡ്രില്യൺ ഡോളർ വിലമതിക്കുന്ന ഇരുമ്പ്, നിക്കൽ, സ്വർണം എന്നിവയടങ്ങിയിട്ടുണ്ടെന്ന് കരുതുന്നു. ഈ ഛിന്നഗ്രഹത്തെ പറ്റി കൂടുതൽ പഠിക്കാനുള്ള ശ്രമങ്ങളിലാണ് ശാസ്ത്രലോകം. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ ഒരു മിഷനും ഈ വർഷം 16 സൈകിയെ ലക്ഷ്യമാക്കി കുതിച്ചുയരും. 2029ൽ മാത്രമേ ഈ പേടകം സൈകീയുടെ അരികിലെത്തൂ. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള അകലത്തിന്റെ മൂന്ന് മടങ്ങ് ദൂരത്താണ് 16 സൈകീയയുടെ സ്ഥാനം.

ഉരുളക്കിഴങ്ങിന്റെ ആകൃതിയാണ് സൈകീയ്ക്ക്. 1852ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ആനിബാലെ ഡി ഗാസ്‌പാരിസ് ആണ് 16 സൈകീയെ കണ്ടെത്തിയത്. ഗ്രീക്ക് പുരാണമനുസരിച്ച് ആത്മാവിന്റെ ദേവതയും ഈറോസ് ദേവന്റെ പത്നിയുമായ സൈകീയുടെ പേരാണ് ഈ ഛിന്നഗ്രഹത്തിനും നൽകിയിരിക്കുന്നത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.