റോം: രാജ്യത്തെ നിർണായക പൊതുതിരഞ്ഞെടുപ്പിൽ പങ്കാളികളായി ഇറ്റാലിയൻ ജനത. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 10.30 മുതൽ ആരംഭിച്ച വോട്ടെടുപ്പ് ഇന്ന് പുലർച്ചെ 2.30ന് അവസാനിച്ചു. ദേശീയവാദികളായ ബ്രദേഴ്സ് ഒഫ് ഇറ്റലി, മുൻ പ്രധാനമന്ത്രി സിൽവിയോ ബെയർലുസ്കോണിയുടെ ' ഫോർസ ഇറ്റാലിയ", മുൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയുടെ 'ലീഗ് " എന്നിവ ഉൾപ്പെടുന്ന വലതുപക്ഷ സഖ്യം വിജയം ഉറപ്പിച്ച മട്ടാണ്. അഭിപ്രായ സർവേകൾ ഇവർക്ക് അനുകൂലമാണ്.
പ്രധാനമന്ത്രിയായി ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടി നേതാവ് ജോർജിയ മെലോനി (45) തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും ജോർജിയ. പോളിംഗ് ശതമാനം ഇന്നലെ പ്രാദേശിക സമയം ഉച്ചയോടെ 19.21 ശതമാനമായിരുന്നു. ഇന്ന് വൈകിട്ടോടെ വിജയികളെ വ്യക്തമാകും. സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി മാരിയോ ഡ്രാഗി ജൂലായിൽ രാജിവച്ച പശ്ചാത്തലത്തിലാണ് ഇറ്റലിയിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |