ചാരുംമൂട് : യുദ്ധം കൊടുംപിരി കൊണ്ട യുക്രെയിനിൽ നിന്ന് മകൻ ജോയൽ നാട്ടിൽ എത്തിച്ചേർന്നതിന്റെ സന്തോഷത്തിലാണ് ചാരുംമൂട് കരിമുളയ്ക്കൽ നെടിയത്ത് ജ്യോതിസിൽ കെ.ബാബുവും കുടുംബാംഗങ്ങളും.
ഒഡേസയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ ജോയൽ ഫിലിപ്പ് ജോർജ് റുമേനിയയിൽ എത്തിയ ശേഷമാണ് വിമാനമാർഗം ഡൽഹിയിലും തുടർന്ന് നെടുമ്പാശ്ശേരിയിലുമെത്തിയത്.
വിദേശികളോട് യുക്രെയിൻ സൈനികർ ക്രൂരത കാട്ടുന്നുണ്ടെന്ന് ജോയൽ പറഞ്ഞു.
യുദ്ധം തുടങ്ങിയതോടെ ഹോസ്റ്റലിൽ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു ജോയലും സഹപാഠികളും. വിദേശ വിദ്യാർത്ഥികളുൾപ്പെടെ 15 പേരടങ്ങുന്ന സംഘത്തിലായിരുന്നു ജോയൽ. എങ്ങോട്ട് പോകണമെന്നറിയാതെ ബങ്കറിൽ തന്നെ കഴിയുന്നവർ ഇപ്പോഴും ഏറെയുണ്ടെന്നും ജോയൽ കൂട്ടിച്ചേർക്കുന്നു.
വ്യാഴാഴ്ചരാത്രി നെടുമ്പാശേരിയിലെത്തിയ ജോയലിനെ കുടശ്ശനാട് ഗവ.എച്ച്.എസ്.എസ് പ്രിൻസിപ്പലായ പിതാവ് ബാബുവും മാതാവ് ഗ്രേസിയും സഹോദരൻ ജെഫിയും ചെറിയച്ഛൻ കെ.സണ്ണിക്കുട്ടിയും ചേർന്നാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |