കൊച്ചി: രാജ്യത്ത് കൂടുതൽ സെൻട്രൽ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് പെട്രോകെമിക്കൽസ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി (സിപ്പെറ്റ്) ഇൻസ്റ്റിറ്റിയൂട്ടുകൾ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖൂബ പറഞ്ഞു. കളമശ്ശേരി സിപ്പെറ്റ് കാമ്പസിൽ പെട്രൊനെറ്റ് എൽ.എൻ.ജി ഫൗണ്ടേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നൈപുണ്യം പദ്ധതിയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സിപ്പെറ്റ് ജോയിന്റ് ഡയറക്ടറും സെന്റർ ഹെഡുമായ കെ.എ.രാജേഷ്, ഫാക്ട് സി.എം.ഡി. കിഷോർ റുങ്, പെട്രോനെറ്റ് എൽ.എൻ.ജി. ഡയറക്ടർ യോഗനന്ദ റെഡ്ഡി, സിപ്പെറ്റ് സീനിയർ ടെക്‌നിക്കൽ ഓഫീസർ ആർ.ജീവൻ റാം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |