SignIn
Kerala Kaumudi Online
Thursday, 19 September 2024 1.22 AM IST

ബാർബർഷോപ്പിലെ മുടി സംസ്കരിക്കാനിടമില്ല

Increase Font Size Decrease Font Size Print Page
hair

കൊച്ചി: വെട്ടിയെടുക്കുന്ന മുടി എന്തുചെയ്യണമെന്ന ചോദ്യത്തിന് മുളവുകാട് പഞ്ചായത്തിൽ ഉത്തരമില്ലെന്ന് ബാർബർ ഷോപ്പുകാർക്ക് പരാതി. പൊതുസ്ഥലത്തോ ജലാശയങ്ങളിലൊ മുടി നിക്ഷേപിക്കാനാവില്ല. പഞ്ചായത്തിനാകട്ടെ ഇത്തരം മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള പദ്ധതികളുമില്ല. സംസ്ഥാനത്ത് മറ്റുസ്ഥലങ്ങളിലൊക്കെ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബാർബർഷോപ്പിൽ നിന്ന് തലമുടി ശേഖരിച്ച് സംസ്കരിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ എറണാകുളം പട്ടണത്തോട് ചേർന്നുകിടക്കുന്ന മുളവുകാട് ഈ കാര്യത്തിൽ അലംഭാവം കാട്ടുകയാണെന്നും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും എറണാകുളത്ത് ചേർന്ന ഓൾ ഇന്ത്യ ബ്യൂട്ടീഷൻ തൊഴിലാളി അസോസിയേഷൻ അറിയിച്ചു. ചെയർമാൻ സി.ടി. മുരളീധരൻ അദ്ധ്യക്ഷനായി. എം.എൻ. സത്യൻ, കെ.ജി. ശിവൻ, മിനി ബൈജു, കെ.എച്ച്. റഷീദ്, ദീപ, പി. ബീമാറാണി, എം. മുനിസ്വാമി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, HAIR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.