കൊച്ചി: മലയാളികളുടെ സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ടെക്‌നിസാൻഡിന് രണ്ടു കോടി രൂപയുടെ നിക്ഷേപം. എസ് 3 കെ വെഞ്ച്വേഴ്‌സ് പാർട്‌നർ ശശിധർ പൈ, ഇ.വൈ പാർട്ണർമാരായ കെ.ടി.ചാണ്ടി, സുരഭി മർവ എന്നിവരാണ് നിക്ഷേപം നടത്തിയത്. മലയാളികളായ നന്ദകിഷോർ ഹരികുമാർ, ഡിൻസൺ ഡേവിഡ് കുര്യൻ, രാകേഷ് ഐക്കര എന്നിവർ ചേർന്ന് സ്ഥാപിച്ചതാണ് ടെക്‌നിസാൻഡ്. ഡിജിറ്റൽ റിസ്‌ക് മാനേജ്‌മെന്റ് മേഖലയിലാണ് പ്രവർത്തനം. സൈബർ ഭീഷണികൾ, ഡേറ്റ ലംഘനങ്ങൾ എന്നിവ ഇല്ലാതാക്കി സുരക്ഷ ഉറപ്പാക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. സൈബർ സുരക്ഷ പ്രധാനമായ കാലഘട്ടത്തിൽ ഉപഭോക്താക്കൾക്കായി ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനങ്ങൾ ലഭ്യമാക്കുമെന്ന് സ്ഥാപകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |