ആലുവ: മോഷ്ടിച്ച ഇലക്ട്രിക് വയറുകളുമായി ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തു. ഒഡീഷ സ്വദേശി ലല്ലു ദിഗൽ (38), കരിങ്കുന്നം വലിയകോളനി തെക്കേടത്തിൽവീട്ടിൽ സുരേഷ് (കൊച്ചുസുരേഷ് - 59) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
റെയിൽവേ സ്റ്റേഷന് പുറകിലുള്ള കെ.എസ്.ഇ.ബിയുടെ കെട്ടിടത്തിലെ ഇലക്ട്രിക് കേബിളുകളാണ് മോഷ്ടിച്ചത്. സേഫ് ആലുവയുടെ ഭാഗമായി പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഉള്ളിയന്നൂർ പാലത്തിനടിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. സുരേഷ് അഞ്ച് മോഷണക്കേസിലെ പ്രതിയാണ്. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്.ഷെറി, എസ്. സുബൈർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |