കൊച്ചി: മതേതര കേരളത്തിൽ വർഗീയത ആളിക്കത്തിച്ച് ബി.ജെ.പിക്ക് വളരാൻ സാഹചര്യമൊരുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ 'സോഷ്യൽ എൻജിനിയറിംഗ് ' നരേന്ദ്രമോദിയുമായുണ്ടാക്കിയ പാക്കേജിന്റെ ഭാഗമാണോയെന്ന് വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മതേരത്വം പ്രസംഗിക്കുകയും വർഗീയ ശക്തികളോട് കൂട്ടുകൂടുകയുമാണ് മുഖ്യമന്ത്രി. ഗുജറാത്തിൽ നിന്ന് വികസനമാണോ വർഗീയധ്രുവീകരണം എങ്ങനെ സൃഷ്ടിക്കാമെന്ന് പഠിക്കാനാോണോ പോയതെന്നാണ് വ്യക്തമാക്കണം. അധികാരം നിലനിറുത്താനും കേസുകളിൽ നിന്ന് രക്ഷപ്പെടാനും പിണറായി ഒത്തുതീർപ്പ് നടത്തുകയാണ്.
സ്വർണക്കടത്ത് ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പാതിവഴിയിൽ നിലച്ച കേസുകളും പിണറായി വിജയന്റെ ബി.ജെ.പിയോടും നരേന്ദ്രമോദിയോടുമുള്ള മൃദുസമീപനവും തമ്മിൽ ബന്ധമുണ്ട്. ലാവ്‌ലിൻ കേസ് സുപ്രീംകോടതിയിൽ 30 തവണ മാറ്റിവച്ചു. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകൾക്ക് അനക്കമില്ല. കേസുകൾ ഒതുക്കാനുൾപ്പെടെ പിണറായി വിജയനും നരേന്ദ്രമോദിക്കുമിടയിൽ ഇടനിലക്കാരുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |