കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണശാലയിലെ പ്രവർത്തനങ്ങൾ അവതാളത്തിലായെന്ന് പ്രതിപക്ഷം ആരോപിച്ചു. ബയോ മൈനിംഗ് കഴിഞ്ഞുവെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ബയോ മൈനിംഗ് ആണോ ക്യാപ്പിംഗ് ആണോ നടന്നതെന്ന് വിദഗ്ദ്ധ സമിതിയെ കൊണ്ടു പരിശോധിപ്പിക്കണം.
നിലവിലുള്ള പ്ലാന്റ് മോശംനിലയിലാണ്. മാലിന്യസംസ്കരണം നടത്താൻ നിർവാഹമില്ലാത്തതിനാൽ മാലിന്യങ്ങൾ ഒരു സ്ഥലത്തേക്ക് ശേഖരിക്കുക മാത്രമാണ് ചെയ്യുന്നത്. പ്ലാന്റിലേക്കുള്ള റോഡ് തകർന്നു. ബയോ മൈനിംഗ് കരാർ കഴിയുമ്പോൾ ബ്രഹ്മപുരത്ത് പുതിയ മാലിന്യമലകൾ രൂപംകൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി.അരിസ്റ്റോട്ടിലും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |