കൊച്ചി: കൊവിഡ് മഹാമാരിയോട് പൊരുതി എസ്.എസ്.എൽ.സി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് മിന്നും വിജയം. ഓൺലൈനിൽ തുടങ്ങി പിന്നീട് സ്കൂളുകളിലേക്ക് എത്തിയതിനുശേഷമുള്ള ആദ്യത്തെ എസ്.എസ്.എൽ.സി ഫലമാണ് പ്രഖ്യാപിച്ചത്. 99.65 ശതമാനത്തോടെ നാലാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞവർഷം 99.8 ശതമാനം ജയത്തോടെ രണ്ടാം സ്ഥാനത്തായിരുന്നു. 2020ൽ 99.32 ശതമാനവും 2019ൽ 99.06 ശതമാനവും 2018ൽ 99.12 ശതമാനവുമായിരുന്നു വിജയം.
പരീക്ഷ എഴുതിയവർ
ആകെ- 31,892
ആൺകുട്ടികൾ- 16,534
പെൺകുട്ടികൾ- 15,358
ഉപരിപഠനത്തിന് യോഗ്യത നേടിയവർ- 31,780
ആൺകുട്ടികൾ- 16,459
പെൺകുട്ടികൾ- 15,321
എല്ലാവിഷയത്തിനും എപ്ലസ് നേടിയവർ
ആകെ- 3,974
ആൺകുട്ടികൾ- 1,075
പെൺകുട്ടികൾ- 2,899
കഴിഞ്ഞ വർഷം പരീക്ഷ എഴുതിയവർ
ആകെ 31,553
ആൺകുട്ടികൾ 16,114
പെൺകുട്ടികൾ 15,439
ജില്ലയ്ക്ക് 99.65 ശതമാനം വിജയം
100 മേനി കൊയ്ത സ്കൂളുകൾ
ജില്ലയിൽ 100 ശതമാനം നേടിയത് 250 സ്കൂളുകളാണ്. 74 സർക്കാർ സ്കൂളുകളും 131 എയ്ഡഡ് സ്കൂളുകളും 45 അൺഎയ്ഡഡ് സ്കൂളുകളും നൂറുശതമാനം നേടി.
ആലുവ വിദ്യാഭ്യാസ ജില്ലയിൽ 25 സർക്കാർ സ്കൂളുകളും 48 എസ്ഡഡ് സ്കൂളുകളും 16 അൺഎയ്ഡഡ് സ്കൂളുകളും അടക്കം 89 സ്കൂളുകളും എറണാകുളത്ത് 18 സർക്കാർ, 37 എയ്ഡഡ്, 15 അൺഎയ്ഡഡും അടക്കം 70 സ്കൂളുകളും കോതമംഗത്ത് 16 സർക്കാർ, 21 എയ്ഡഡ്, 6 അൺഎയ്ഡഡും അടക്കം 43 സ്കൂളുകളും മൂവാറ്റുപുഴയയിൽ 15 സർക്കാർ, 25 എയ്ഡഡ്, 8 അൺ എയ്ഡഡുമടക്കം 48 സ്കൂളുകളുമാണ് നൂറുശതമാനം വിജയം നേടിയത്.
വിജയം കുറഞ്ഞു
കഴിഞ്ഞവർഷം 99.8 ശതമാനം റെക്കാഡ് ജയത്തോടെ രണ്ടാം സ്ഥാനത്തായിരുന്നു ജില്ല. 339 കുട്ടികൾ ഇക്കുറി കൂടുതലായി പരീക്ഷ എഴുതിയെങ്കിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. 112 പേർക്ക് ഉപരിപഠനത്തിന് യോഗ്യത നേടാനായില്ല.
ഒന്നാമത് മൂവാറ്റുപുഴ
വിജയശതമാനവും കുറഞ്ഞു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനക്കാരെന്ന നേട്ടം നിലനിറുത്തി. വിജയശതമാനം 99.81. കഴിഞ്ഞവർഷം 99.88, 2020ൽ 99.78 എന്നിങ്ങനെയായിരുന്നു വിജയശതമാനം. 3,690 പേർ പരീക്ഷയെഴുതിയതിൽ ഏഴുപേർക്ക് മാത്രമാണ് ഉപരിപഠന യോഗ്യത നഷ്ടമായത്. സർക്കാർ സ്‌കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 510 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.
എസ്.സി, എസ്.ടിയിൽ ഉജ്വല വിജയം
ജില്ലയിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ വൻ വിജയമാണ് ഇത്തവണ. 130 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആലുവ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടിയത്. 61പേർ.
ലക്ഷദ്വീപിൽ 89 ശതമാനം
എസ്.എസ്.എൽ.സി പരീക്ഷയിൽ ലക്ഷദ്വീപിൽ 89 ശതമാനമാണ് വിജയം. 882 പേർ പരീക്ഷയെഴുതിയതിൽ 785 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഏഴുപേർക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. കഴിഞ്ഞവർഷം 96.81 ശതമാനമായിരുന്നു വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |