കൊച്ചി: പി.എഫ് പെൻഷൻ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതിനൊപ്പം മിനിമം പെൻഷൻ ഉയർത്തുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ബി.എം.എസ് ആവശ്യപ്പെട്ടു.
2000നുശേഷം പെൻഷൻ ആനുപാതികമായി വർദ്ധിപ്പിച്ചിട്ടില്ല. ആരംഭത്തിലെ പെൻഷൻ തന്നെ തുടരുന്ന അപാകത പരിഹരിക്കണം. 1995ൽ ഓപ്ഷൻ കൊടുക്കാതിരുന്നവർക്ക് കൂടി അവസരം നൽകണം. 2008ൽ നിറുത്തലാക്കിയ പെൻഷൻ കമ്യൂട്ടേഷൻ, റിട്ടേൺ ഒഫ് ക്യാപ്പിറ്റൽ തുടങ്ങിയ പദ്ധതികൾ പുന:സ്ഥാപിക്കണം.
30 വർഷം തൊഴിലെടുക്കുകയും പി.എഫിലേക്ക് വിഹിതമടയ്ക്കുകയും ചെയ്തവർക്ക് ചുരുങ്ങിയ പെൻഷൻ 5000 രൂപയാക്കി ഉയർത്തണമെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |