പറവൂർ: അഞ്ച് ദിവസങ്ങൾ, 15 വേദികൾ, 300 ഇനങ്ങൾ, 8,000ലേറെ കലാപ്രതിഭകൾ...ഇങ്ങനെ പറവൂരിനെ ഉത്സവച്ഛായയിലാക്കിയ കൗമാരകലാപൂരത്തിന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കൊടിയിറക്ക്. നാട് നെഞ്ചേറ്റിയ ദിവസങ്ങളായിരുന്നു കടന്നുപോയത്. രാവിലെ മുതൽ രാത്രി വരെ മത്സരവേദികളിൽ എല്ലാം വൻജനപങ്കാളിത്തമായിരുന്നു. മൂത്തകുന്നത്തു നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമെല്ലാമുള്ളവർ മത്സരങ്ങൾ ആസ്വദിക്കാൻ ഒഴുകിയെത്തി. കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം ആദ്യമായി നടന്ന ജില്ലാ കലോത്സവം വിദ്യാർത്ഥികളും ആഘോഷമാക്കി. പതിവിനു വിപരീതമായി ഇന്നലെ നടന്ന സമാപന ചടങ്ങിനു ശേഷവും മൂത്തകുന്നം ക്ഷേത്ര മൈതാനത്ത് ആളുകളുടെ നിറസാന്നിദ്ധ്യമുണ്ടായിരുന്നു.
പ്രധാന വേദികൾ സംബന്ധിച്ചുയർന്ന പരാതിക
ളും മത്സര ഫലങ്ങൾ സംബന്ധിച്ചും വിധി കർത്താക്കളെ സംബന്ധിച്ചും ഉയർന്ന ആക്ഷേപങ്ങളും മത്സരങ്ങൾ വൈകിയതുമൊഴികെ കലോത്സവ നടത്തിപ്പിൽ കാര്യമായ കല്ലുകടികളൊന്നുമുണ്ടായില്ല. മുൻ വർഷങ്ങളേക്കാൾ മത്സരാർത്ഥികളും കൂടുതലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |