SignIn
Kerala Kaumudi Online
Friday, 20 September 2024 2.03 PM IST

ജോൺ മാത്യു: മാനവനന്മ ഉയർത്തിപ്പിടിച്ച വ്യവസായി

Increase Font Size Decrease Font Size Print Page
john-mathew

കൊച്ചി: പത്തനംതിട്ട കോഴഞ്ചേരി അയിരൂരിലെ യാഥാസ്ഥിതിക ക്രൈസ്തവകുടുംബത്തിൽ നിന്ന് ഇടതുചിന്തകളും നാസ്തികജീവിതവുമായി വലിയ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് ഇന്നലെ നിര്യാതനായ ജോൺമാത്യു. ആറ് പതിറ്റാണ്ട് കുവൈറ്റിൽ ജീവിച്ച അദ്ദേഹം സഹായിക്കാൻ കഴിയുന്നവരെയെല്ലാം സഹായിച്ചു. ആയിരങ്ങൾക്ക് ജോലി നൽകി.
കുവൈറ്റ് യുദ്ധകാലത്താണ് ജോൺ മാത്യുവിന്റെ മനുഷ്യസ്നേഹം അവിടുത്തെ മലയാളികൾ അടുത്തറിഞ്ഞത്. ബിസിനസും വീടുംവരെ യുദ്ധത്തിൽ നശിച്ചഘട്ടത്തിലും മലയാളികളെ നാട്ടിലെത്തിക്കാൻ കർമ്മസമിതിയുണ്ടാക്കി രാവും പകലും പ്രവർത്തിച്ചു. പിന്നീട് ദുബായിൽ പുതിയ കമ്പനി തുറന്ന് മുൻപങ്കാളികളെയും ഒപ്പംകൂട്ടി വീണ്ടും ബിസിനസ് കെട്ടിപ്പടുത്തു.

തിരക്കിനിടെ സാഹിത്യരംഗത്തും വ്യാപരിച്ചു. 'ബാലഗോപാലൻ" എന്ന പേരിൽ ജോൺമാത്യു പുസ്തകങ്ങളെഴുതി. സാഗാ ഒഫ് ആൻ എക്സ്പാട്രിയേറ്റ് എന്ന ഇംഗ്ളീഷ് കൃതിയും മലയാളം പരിഭാഷയും മാത്രമാണ് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചത്.

1956ൽ കോഴിക്കോട് എൻജിനിയറിംഗ് കോളേജിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവപ്രവർത്തകനായിരുന്നു. സമർത്ഥനായ വിദ്യാർത്ഥി സി.എസ്.ഐ.ആർ സ്കോളർഷിപ്പോടെ രണ്ടാംറാങ്കിലാണ് കെമിക്കൽ എൻജിനിയറിംഗ് പാസായത്. ഫാക്ടിൽ ജോലിയിലിരിക്കെ 1962ൽ കുവൈറ്റിലെത്തി. അവിടെ വിദേശിക്ക് എത്താവുന്ന ഏറ്റവും ഉയർന്ന പദവിയും വഹിച്ചാണ് സ്വന്തം ബിസിനസിലേക്ക് കടന്നത്. അങ്ങനെ 1978ൽ അറബി എനർടെക് പിറന്നു. മതപരമായ കാര്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുനിന്നു. മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്യാതെ ദഹിപ്പിക്കണമെന്നായിരുന്നു അന്ത്യാഭിലാഷം.

ഗൾഫ് യുദ്ധത്തിന് ശേഷം കേരളത്തിലും സ്ഥാപനങ്ങൾ തുറന്നു. കൊച്ചിയിലെ മെർമെയ്ഡ് ഹോട്ടൽ അന്നത്തെ മിസ് യൂണിവേഴ്സ് യുക്താമുഖിയാണ് ഉദ്ഘാടനം ചെയ്തത്. സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ആയിരം കലാകാരന്മാർ പങ്കെടുത്ത മഹാസംഭവമായിരുന്നു ഉദ്ഘാടനചടങ്ങ്. മികച്ച ചിത്രകാരിയായ ഭാര്യ എലിസബത്തിന്റെ പിന്നിലെ ശക്തിയും ജോണായിരുന്നു. നിരവധിരാജ്യങ്ങളിൽ രമണിയെന്ന പേരിൽ ചിത്രങ്ങൾ വരയ്ക്കുന്ന എലിസബത്തിന്റെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. പ്രമുഖരുടേതുൾപ്പടെയുള്ള ചിത്രശേഖരവും ദമ്പതികൾ സ്വന്തമാക്കിയിരുന്നു. എലിസബത്ത് നിരവധി പാചകപുസ്തകങ്ങളും എഴുതിയിട്ടുണ്ട്. വൈറ്റിലയിലെ മെർമെയ്ഡ് ഹോട്ടലിൽ ചിത്രപ്രദർശനങ്ങൾക്കായി ഗാലറി ഒരുക്കുന്ന തിരക്കിലായിരുന്നു ജോൺ മാത്യു. അത് പൂർത്തിയാകും മുമ്പാണ് മടക്കം.

ബാലഗോപാലന്റെ കൃതികൾ

മിശിഹ മുതൽ അവിസന്ന വരെ, പരിണാമം – ഇന്ന്, ഇന്നലെ, നാളെ,

ഒരു പ്രവാസിയുടെ ഇതിഹാസം, സാഗാ ഒഫ് ആൻ എക്സ്പാട്രിയേറ്റ്,

ഒരു നാസ്തികന്റെ ചിന്തകൾ, കുറ്റവാളികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.