കൂത്തുപറമ്പ്: ജിംനാസ്റ്റിക്സിൽ കേരളത്തിന്റെ പ്രതീക്ഷയാണ് പിണറായി വെണ്ടുട്ടായിയിലെ ഗോവിന്ദത്തിൽ ഷയോന. ഒൻപത് വർഷത്തോളമായി ജിംനാസ്റ്റിക്‌സിൽ പരിശീലനം നേടുന്ന ഈ പെൺകുട്ടി ഇതിനകം നിരവധി സംസ്ഥാന, ദേശീയ മത്സരങ്ങളിൽ നിന്ന് മെഡൽ നേടിക്കഴിഞ്ഞു.
ഈ വർഷം നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലാണ് ഷയോനയുടെ കഴിവുകൾ കായികലോകം തിരിച്ചറിഞ്ഞത്.നാല് വ്യക്തിഗത മെഡലുകളുൾപ്പെടെ 5 സ്വർണ്ണ മെഡലുകളോടെയാണ് ഷയോന ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ചണ്ഡീഗഡിൽ നടന്ന ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ സ്വർണവും വെള്ളിയും നേടി ഷയോനയുടെ മിന്നി. 9 വർഷത്തോളമായി സ്‌പോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തലശ്ശേരി സെന്ററിൽ പരിശീലനം നേടുന്ന ഷയോന ജിംനാസ്റ്റിക്‌സിലെ മിക്ക ഇനങ്ങളും പരിശീലിച്ച് കഴിഞ്ഞു. രാജ്യത്തിന് വേണ്ടി കളിച്ച ശേഷം ഈ രംഗത്ത് പരിശീലകയുമാകണമെന്നാണ് ഷയോനയുടെ ആഗ്രഹം.
തലശ്ശേരി ഗേൾസ് സ്‌കൂൾ, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ പ്ലസ് ടു വരെ പഠിച്ച ഷയോന ജിംനാസ്റ്റിക്‌സിൽ വിദഗ്ധ പരിശീലനം മുൻനിർത്തി ഇപ്പോൾ ചണ്ഡീഗഢിലാണ് പി ജിക്ക് പഠിക്കുന്നത്. വിദഗ്ധ പരിശീലകരായ അഭിഷേക് ശർമ്മ ,ജിമ്മി അഞ്ജന എന്നിവരുടെ ശിക്ഷണവും ഇതുവഴി ലഭിക്കുന്നുണ്ട്.
സാധാരണ കുടുംബത്തിൽ നിന്ന് ഉയരങ്ങളിലേക്ക്
വെണ്ടുട്ടായിയിലെ സാധാരണ തൊഴിലാളിയായ സുരേഷ് ബാബുവിന്റെയും, അനിതയുടെയും മകളാണ്. ചെറുപ്പം മുതലെ സ്‌പോർട് സിൽ താല്പര്യം കാണിച്ച ഷയോനക്ക് തങ്ങൾ എല്ലാ പ്രോത്സാഹനവും നൽകി വരുന്നുണ്ടെന്ന് അമ്മ അനിത പറഞ്ഞു. ജിംനാസ്റ്റിക്സിൽ വലിയ ചരിത്രമില്ലാത്ത കേരളത്തിന്റെ വലിയ പ്രതീക്ഷയാണ് ഈ മിടുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |