SignIn
Kerala Kaumudi Online
Thursday, 19 September 2024 7.30 PM IST

മായം ചേർന്ന് മടങ്ങാൻ തേങ്ങ അതിർത്തി കടക്കുന്നു : പ്രതിസന്ധിയുടെ ചക്കിൽ തിരിഞ്ഞ് ഓയിൽ മില്ലുകൾ

Increase Font Size Decrease Font Size Print Page
copra

കണ്ണൂർ :തമിഴ് നാട്ടിലെ കുറ‌ഞ്ഞ കൂലിയും അനുകൂല കാലാവസ്ഥയും കാരണം സംസ്ഥാനത്തു നിന്നു കൊപ്ര നിർമ്മാണത്തിനായി തേങ്ങ നാടു കടക്കുന്നു. അന്യസംസ്ഥാനത്തേക്ക് തേങ്ങ കടത്തുന്നതിനെ തുടർന്ന് സംസ്ഥാനത്തെ കൊപ്ര മില്ലുകൾ കടുത്ത പ്രതിസന്ധിയിലാണിപ്പോൾ.ഇങ്ങനെ അതിർത്തി കടക്കുന്നവയിൽ നല്ല ആകൃതിയുള്ള കൊപ്രയിൽ നിന്ന് 30- 40 ശതമാനം വരെ ഉത്തരേന്ത്യയിലേക്കും കടക്കുകയാണ്.

ഉത്തരേന്ത്യയിലെ പൂജ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇവ കൂടുതലും കൊണ്ടുപോകുന്നത്. വേർതിരിച്ച് ബാക്കിയുള്ള കൊപ്രയാണ് കേരളത്തിലെ മില്ലുകാർക്കായി വിൽക്കാൻ വരുന്നതും.മറ്റ് മാർഗമില്ലാതെ മില്ലുകാർ ഇവ വാങ്ങാൻ നിർബന്ധിതരാകുകയാണ്.


ഇവിടെ തളർന്നു; അവിടെ തഴച്ചു

പാരമ്പര്യവ്യവസായങ്ങളിലൊന്നായ കൊപ്ര ഉത്പാദനം കേരളത്തിൽ തളർച്ചയിലാണിപ്പോൾ. എന്നാൽ ഉത്തരമലബാറിലെ അപൂർവം ചിലത് ഒഴികെ കൊപ്ര നിർമ്മാണ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി. ചിലർ മറ്റു സംസ്ഥാനങ്ങളിലേക്ക് ഫാക്ടറികൾ പറിച്ചുനട്ടു. ഇതോടെ തമിഴ്‌നാട്ടിലെ കാങ്കയത്തും കർണ്ണാടകയിലെ തിപ്‌തൂരുമെല്ലാം കൊപ്ര നിർമ്മാണം വൻവ്യവസായമായി വളർന്നു. കേരളത്തിൽ ചെറുകിട വെളിച്ചെണ്ണ നിർമ്മാണ വിപണനകേന്ദ്രങ്ങളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ചക്കിലാട്ടിയ വെളിച്ചെണ്ണ ഒരു ട്രെൻഡായി മാറിയതോടെ നിരവധി സംരംഭകർ ഈ രംഗത്തേക്ക് കടന്നുവന്നു. കേരളത്തിലെ പ്രതിദിന കൊപ്ര ഉപഭോഗത്തിന്റെ 65ശതമാനം ഇന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതാണ്.


രാസപദാർത്ഥ സാന്നിദ്ധ്യം

കൊപ്രനിർമ്മാണം ലാഭകരമായ വ്യവസായമാക്കി മാറ്റിയെടുക്കുന്നതിന് നവീകരിച്ച യന്ത്രങ്ങളും പുതിയ രീതികളുമൊക്കെ ഇന്ന് ലഭ്യമാണ്. പരമ്പരാഗതമായി വലിയ കളങ്ങൾ സ്ഥാപിച്ച് നടത്തിയിരുന്ന വ്യവസായം ഇന്ന് 500 മുതൽ 1000 സ്‌ക്വയർ ഫീറ്റ് ഷെഡിനുളളിലേക്ക് ഒതുക്കാനാകും. സ്ത്രീ തൊഴിലാളികളെ മാത്രം വച്ച് കൊപ്ര നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികമായുള്ള 1520 എണ്ണമില്ലുകൾക്ക് ഗുണമേന്മയുള്ള കൊപ്ര നൽകി തന്നെ ചെറിയ ഉല്പാദനയൂണിറ്റുകൾക്ക് നിലനില്ക്കാൻ കഴിയും. ഇതിന് കാരണം ചെറുകിട എണ്ണമില്ലുകളെല്ലാം തന്നെ അന്യസംസ്ഥാന കൊപ്രയാണ് ആശ്രയിക്കുന്നതെന്നതിനാലാണ്. ദോഷകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന രാസപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള അന്യസംസ്ഥാന കൊപ്ര മറ്റ് മാർഗ്ഗങ്ങളില്ലാത്തതുകൊണ്ടാണ് പലരും വാങ്ങി ഉപയോഗിക്കുന്നത്.

കൊപ്ര മുഴുവൻ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പരിഹാരമുണ്ടായില്ലെങ്കിൽ കേരളത്തിൽ വെളിച്ചെണ്ണ മില്ലുകൾ അടച്ചുപൂട്ടേണ്ടി വരും. മായം കലർന്ന വെളിച്ചെണ്ണ വിപണിയിലെത്തുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വിഭാഗം അടക്കം മുന്നോട്ട് വരണം-

മില്ലുടമകൾ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.